'ക്ലിനിക്കലി ഞാൻ ഡെഡ് ആയിരുന്നു': ശ്രേയസ് തല്‍പാഡെ

'ക്ലിനിക്കലി ഞാൻ ഡെഡ് ആയിരുന്നു':  ശ്രേയസ് തല്‍പാഡെ

മുംബൈ: പത്തുമിനിറ്റ് നേരം ഹൃദയമിടിപ്പു നിലച്ചുപോയ 'മൃതദേഹ'മായിരുന്നു അപ്പോള്‍  താനെന്ന്   ശ്രേയസ് തല്‍പാഡെ. മരണത്തിന്റെ തണുപ്പ് ശരീരത്തില്‍ പടര്‍ന്നുകയറിയ ആ നിമിഷങ്ങളില്‍ ഡോക്ടര്‍മാര്‍ പറഞ്ഞത് ഇതായിരുന്നു -'ഹീസ് ക്ലിനിക്കലി ഡെഡ്'.

ജീവിതത്തില്‍ അതിനുമുമ്ബ് ഒരിക്കലും ആശുപത്രിയില്‍ കിടന്നിട്ടില്ലായിരുന്നു ശ്രേയസ്. രോഗങ്ങളും അയാളെ വേട്ടയാടിയിട്ടില്ലായിരുന്നു. എന്നിട്ടും, കടുത്ത ഹൃദയാഘാതം പൊടുന്നനെ വീഴ്ത്തിക്കളഞ്ഞു. മരണത്തിനും ജീവിതത്തിനുമിടയിലെ ആ നൂല്‍പാലത്തില്‍നിന്ന് പക്ഷേ, അതിശയകരമായ തിരിച്ചുവരവു നടത്തിയ അനുഭവം പങ്കിടുകയാണ്, ബോളിവുഡില്‍ മികവുറ്റ റോളുകളാല്‍ ശ്രദ്ധനേടിയ ശ്രേയസ്.

പൊടുന്നനെ നേരിട്ട ഈ പ്രതിസന്ധിയില്‍ തിരിച്ചറിഞ്ഞ വലിയ കാര്യം 'ആരോഗ്യമാണ് ഏറ്റവും വലിയ സമ്ബത്ത്' എന്നതാണെന്ന് ശ്രേയസ് പറയുന്നു. ആശുപത്രി വിട്ടശേഷം വീട്ടില്‍ വിശ്രമത്തിലാണ് 48കാരനായ നടൻ. 'വെല്‍കം ടു ദ ജംഗിള്‍' എന്ന കോമഡി സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ ഡിസംബര്‍ 14നാണ് താരത്തിന് ഹൃദയാഘാതം സംഭവിക്കുന്നത്.