എസ്‌എന്‍സി ലാവ്‌ലിന്‍ കേസ്; ഇന്നും അന്തിമവാദം തുടങ്ങിയില്ല

എസ്‌എന്‍സി ലാവ്‌ലിന്‍ കേസ്; ഇന്നും അന്തിമവാദം തുടങ്ങിയില്ല

ന്യൂഡല്‍ഹി: എസ്‌എന്‍സി ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ ഇന്നും അന്തിമവാദം തുടങ്ങിയില്ല. 110 ആം നമ്ബര്‍ കേസായിട്ടാണ് എസ്‌എന്‍സി ലാവ്‌ലിന്‍ ലിസ്റ്റ് ചെയ്തിരുന്നത്.

ജഡ്ജിമാരായ സൂര്യകാന്ത്, കെ.വി.വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ചിലാണ് അന്തിമവാദം തുടങ്ങുക.

മഹാരാഷ്‌ട്രയില്‍ നിന്നുള്ള കേസില്‍ വാദം തുടരുന്നതിനാല്‍ ലാവലിന്‍ അടക്കം കേസുകള്‍ കോടതി ഇന്ന് പരിഗണിക്കില്ല. അതേസമയം ഇന്നലെയും കേസ് സമയക്കുറവ് മൂലം മാറ്റിവെച്ചിരുന്നു. ആകെ നാല്‍പത് തവണയാണ് ലാവലിനുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതിക്ക് മുന്നില്‍ ലിസ്റ്റ് ചെയ്തത്. അടുത്തയാഴ്‌ച്ച കോടതി വേനലവധിയിലേക്ക് കടക്കുന്നതിനാല്‍ അതിനു ശേഷം കേസ് പരിഗണിക്കാനാണ് സാധ്യത.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിരായ സിബിഐ അപ്പീലും വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള മറ്റ് പ്രതികളുടെ ഹരജികളുമാണ് സുപ്രിംകോടതി പരിഗണിക്കുന്നത്. പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്നു പേരെ വീണ്ടും പ്രതികളാക്കണമെന്നു ആവശ്യപ്പെട്ട് 2017 ഡിസംബറിലാണ് സിബിഐ സുപ്രിംകോടതിയെ സമീപിക്കുന്നത്