പൊതിച്ചോറ്: കവിത , കാവ്യഭാസ്ക്കർ
അവൾ പുഞ്ചിരിയോടെ
മറുപടി പറഞ്ഞു:
എന്നെ പെറ്റപ്പോഴേ
അമ്മ പോയി.
ഒരു നേരത്തേ
അന്നത്തിന് വേണ്ടി
വയറുമുറുക്കി
പണിയെടുത്ത
അപ്പനും പോയി.
അനാഥരുടെ ശവപ്പറമ്പ്
ദാ.... കണ്ടോ..!!
അവിടെയാണ്
ന്റപ്പനും അമ്മേം..
നിനക്കു വിശക്കുന്നുണ്ടോ??
ചുമന്ന് കലങ്ങിയ കണ്ണുകളിൽ
കണ്ണീർകണങ്ങളുതിർന്നു
ചാടുമ്പോഴും
അവൾ പുഞ്ചിരിയോടെ
പറഞ്ഞു:
ആഴ്ച്ചകളായി.....
അമ്മ വാത്സല്യത്തോടെ
പൊതിഞ്ഞുകെട്ടിയ
പൊതിച്ചോറ്
അവൾക്കായ് നീട്ടിയപ്പോൾ
മനസ്സിനു
വല്ലാത്തൊരാനന്ദം..
ആർത്തിയോടെ ചോറുവാരിയുണ്ണുമ്പോഴു
മവളെന്നെ നോക്കി
ചിരിക്കും.
ഒടുവിൽ,
എന്റെ കൈകൾക്കു
മുത്തം നൽകിനടന്നകന്നു
പാതിവഴിയെത്തി
തിരിഞ്ഞു നോക്കിയവൾ ഉറക്കേ....വിളിച്ചു..
''ഈശ്വരനില്ലെന്നാരു പറഞ്ഞു....'''
കാവ്യഭാസ്ക്കർ ബ്രഹ്മമംഗലം