ഫോണോണം : കവിത, റോയ്‌ പഞ്ഞിക്കാരൻ

ഫോണോണം :  കവിത, റോയ്‌ പഞ്ഞിക്കാരൻ


 

 

രാവും പകലും പെയ്ത മഴയിൽ 

ഓണപ്പൂക്കൾ വിരിഞ്ഞ മലയിടിഞ്ഞു. 

ഒലിച്ചു പോയത്ത് , 

മൊഹപ്പാടത്ത് പാറിക്കളിച്ച

ഒന്നുമറിയാത്ത പൊന്നോണത്തുമ്പികൾ . 

കുഞ്ഞു വട്ടത്തിലെ പപ്പടത്തിനായി

ഓണത്തല്ലുണ്ടാക്കുന്നവർ 

അറിയുന്നുണ്ടോ,  

ഓണമുണ്ണാൻ 

കാണമില്ലാത്ത തെരുവിലെ 

പപ്പടക്കാരെ . 

ഓണനാളിൽ  ഫോണൊന്നു 

കേടായാൽ 

പൂക്കളമില്ല 

പൂത്തുമ്പിയില്ല 

പാതാളമില്ല 

മാവേലിയില്ല 

ഓണസദ്യയുമില്ല.

ഓണക്കോടി വേണ്ട 

ഊഞ്ഞാലും വേണ്ട . 

ഫേസ് ബുക്കും 

വാട്സ് ആപ്പുമില്ലാത്ത 

ലോകത്തേക്ക് മാവേലിയേയും 

വേണ്ട . 

റോയ്‌ പഞ്ഞിക്കാരൻ