സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉടൻ: ആദ്യ മന്ത്രിസഭാ യോഗത്തിൽ പ്രഖ്യാപനമെന്ന് സൂചന
സംസ്ഥാനത്തെ കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പിലാക്കുന്നതിന്റെ ഭാഗമായി യാത്രക്കാരുടെ കണക്കെടുപ്പ് ആരംഭിച്ചു. ടിക്കറ്റ് മെഷീനിൽ യാത്രക്കാർ പുരുഷനാണോ സ്ത്രീയാണോ എന്ന് പ്രത്യേകം രേഖപ്പെടുത്തുന്ന ജെൻഡർ ടിക്കറ്റിങ് സംവിധാനമാണ് ഇതിനായി ഏർപ്പെടുത്തിയിരിക്കുന്നത്. പ്രതിദിനം ശരാശരി എത്ര സ്ത്രീകൾ കെഎസ്ആർടിസിയെ ആശ്രയിക്കുന്നുണ്ടെന്ന് കൃത്യമായി മനസ്സിലാക്കിയ ശേഷം പദ്ധതിക്ക് ആവശ്യമായ തുക കണ്ടെത്താനാണ് ഈ നീക്കം. തിരഞ്ഞെടുപ്പ് വേളയിൽ യുഡിഎഫ് മുന്നോട്ടുവെച്ച അഞ്ച് പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായതിനാൽ, പുതിയ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.
നിലവിലെ കണക്കുകൾ പ്രകാരം കെഎസ്ആർടിസിയിൽ പ്രതിദിനം യാത്ര ചെയ്യുന്ന 23.5 ലക്ഷം ആളുകളിൽ ഏകദേശം 45 ശതമാനത്തോളം പേർ സ്ത്രീകളാണ്. ഓർഡിനറി, സൂപ്പർഫാസ്റ്റ് ബസ്സുകളിലായി ഈ പദ്ധതി നടപ്പിലാക്കുമ്പോൾ പ്രതിമാസം 90 കോടി രൂപയോളം അധിക ബാധ്യത വരുമെന്നാണ് പ്രാഥമിക നിഗമനം. നിലവിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആർടിസിക്ക് ഈ അധിക തുക എങ്ങനെ കണ്ടെത്താനാകും എന്ന ചർച്ചകളും ഇതിനോടകം ഉയർന്നു കഴിഞ്ഞു. കുറച്ചു ദിവസത്തെ കൃത്യമായ വിവരങ്ങൾ ശേഖരിച്ച ശേഷം സർക്കാരിന് സമഗ്രമായ റിപ്പോർട്ട് കൈമാറാനാണ് കണ്ടക്ടർമാർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം.
സ്ത്രീ യാത്രക്കാർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ പദ്ധതി എത്രയും വേഗം യാഥാർത്ഥ്യമാക്കണമെന്ന ആവശ്യം ശക്തമാണ്. ടിക്കറ്റ് മെഷീനുകളിൽ ആവശ്യമായ സാങ്കേതിക മാറ്റങ്ങൾ വരുത്തിയാണ് ഓരോ യാത്രക്കാരന്റെയും ലിംഗവിവരങ്ങൾ ശേഖരിക്കുന്നത്