അപ്പൂപ്പൻതാടികൾ: കവിത; ഉഷാ മുരുകൻ

അപ്പൂപ്പൻതാടികൾ: കവിത; ഉഷാ മുരുകൻ

നിനയാത്തനേരമെൻസുന്ദരസങ്കല്പ-
നിറനീലവാനിന്റെയങ്കണത്തിൽ
ഒരുവേനലവധിതൻസുഖമെഴുമോർമ്മയിൽ
ഒരുവേളഞാനുംമുഴുകിനില്ക്കേ
ആയിരംമോഹങ്ങളുള്ളിൽനിറയ്ക്കുന്നോ-
രഴകോലുമപ്പൂപ്പൻതാടികളേ
ഓർമ്മകൾപൂത്തവസന്തങ്ങളിൽനിങ്ങ-
ളോമൽകിനാക്കളായ്പാറിവന്നൂ
ഒരുവാസരത്തിന്റെതൂവെണ്മയാകെയും
ഒട്ടൊതുങ്ങുംനിൻപട്ടുമേനിയിങ്കൽ
ഋതുമതിയായവസന്തംതുടിച്ചൂ
ഋതുകന്യകൾചിരിമണിയുതിർത്തൂ
കാലങ്ങളറിയാതെകളങ്കമറിയാതെ
ആത്മാവിലലിയുംനിഗൂഢതന്ത്രം
ഉച്ചമയക്കത്തിനെല്ലാരുംപോയപ്പോൾ
പിച്ചവച്ചന്നു നടന്നുഞാനും
മുറ്റത്തെമാങ്കൊമ്പിൽഞാന്നുകിടക്കുമാ-
പുല്ലാനിച്ചില്ലയിലൂർന്നനേരം
കണ്ണിമാങ്ങാച്ചുനമണമുള്ളകാറ്റിന്റെ 
കൈകളിൽകളിയാടിനീയണഞ്ഞൂ
വശ്യമായെന്നിളംകവിളിൽതലോടിയ
വെള്ളിമയൂഖങ്ങൾനിങ്ങളല്ലേ
 ഇടനെഞ്ചിലെവിടെയോകൂടുകെട്ടീ-
യെന്റെയിടനെഞ്ചിൻഭാരംപകുത്തെടുത്തു
ഒരുമരക്കൊമ്പത്തുചേർന്നിരുന്നുചേലി-
ലൊരുചെറുകാറ്റിലാലോലമാടി
പിന്നെയുംപിന്നെയുംകഥകൾചൊല്ലി-
യെന്റെഹൃദയാഭിലാഷങ്ങളേറ്റിമെല്ലെ
ആദ്യവസന്തത്തിലാദ്യമഴകളിൽ
ആ സ്വപ്നക്കൂടു തുറന്നുവന്നൂ
ആചെറുമാവിന്റെചോട്ടിലുംമുറ്റത്തും
പാതയോരത്തുംപറമ്പിലുംമാത്രമോ?
കാടിനുമക്കാണുംപുഴകൾക്കുംമേലേനീ
കവിതകൾചൊല്ലിപ്പറക്കാറില്ലേ
കമനീയകൗമാരസുന്ദരസ്വപ്നങ്ങൾ- 
ക്കേഴഴകുംനിങ്ങളേകിയില്ലേ
ഇനിയുംപറക്കട്ടെഞാനെൻഗൃഹാതുര
ചിന്തയാൽമോഹക്കടൽകടന്നും
അകലേയ്ക്കുനീപറന്നകലുമ്പോളറിയാതെ
അലിവാർന്നൊരെന്നുള്ളമാർദ്രമാകും
ഒരുവേളകൂടിയെന്നരികിൽനീവന്നെങ്കിൽ
ബാല്യത്തിലേയ്ക്കു തിരിച്ചുപോകും
ഞാനെന്റെബാല്യത്തിലേയ്ക്കുതിരിച്ചുപോകും