അഗ്നിപര്‍വത സ്‌ഫോടനം : ഇന്തോനേഷ്യയില്‍ 800 പേരെ ഒഴിപ്പിച്ചു
ജകാർത്ത: ഇന്തോനേഷ്യയില്‍ റുവാങ് അഗ്നിപർവതം പൊട്ടിത്തെറിച്ചതിനെ തുടർന്ന് വടക്കൻ സുലവേസി പ്രവിശ്യയിലെ 800ഓളം പേരെ ഒഴിപ്പിച്ചു.
രാജ്യത്ത് സമീപകാലത്തുണ്ടായ ഭൂകമ്ബങ്ങളാണ് പൊട്ടിത്തെറിക്ക് കാരണമെന്നും തുടർന്നും സ്‌ഫോടനത്തിനുള്ള സാധ്യതയുള്ളതിനാല്‍ എത്രയും വേഗം ദ്വീപ് നിവാസികള്‍ സ്ഥലം ഒഴിയണമെന്നും അധികൃതർ അറിയിച്ചു. പർവതത്തില്‍ നിന്ന് നാല് കിലോമീറ്റർ പരിധിയിലുള്ള എല്ലാ പ്രവർത്തനങ്ങളും വിലക്കി. ദ്വീപിലെ ആകെയുള്ള താമസക്കാർ 838 പേരാണ്ഇവരെയെല്ലാം തൊട്ടടുത്തുള്ള ദ്വീപിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്.