ശബരിമലയില്‍ നടവരവ് 204.30 കോടി രൂപ

ശബരിമലയില്‍ നടവരവ് 204.30 കോടി രൂപ

ബരിമല: ശബരിമലയില്‍ ഇതുവരെയുള്ള നടവരവ് 204.30 കോടി രൂപ. ഡിസംബര്‍ 25 വരെയുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കണക്ക് പ്രകാരമാണിത്.

മണ്ഡലകാലം 39 ദിവസം പിന്നിട്ടപ്പോള്‍ മൊത്തം നടവരവ് 204,30,76,704 രൂപയാണ്. കുത്തകലേലം, കാണിക്കയായി ലഭിച്ച നാണയങ്ങള്‍ എന്നിവ കൂടി എണ്ണിക്കഴിയുമ്ബോള്‍ ഈ കണക്കില്‍ കാര്യമായ മാറ്റമുണ്ടാകുമെന്ന് ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ പി.എസ്.പ്രശാന്ത്‌ പറഞ്ഞു.

കാണിക്കയായി ലഭിച്ചത് 63.89 കോടി രൂപയാണ്. അരവണ വില്‍പനയില്‍ 96.32 കോടി രൂപയും, അപ്പം വില്‍പനയില്‍ 12.38 കോടി രൂപയും ലഭിച്ചു. ഡിസംബര്‍ 25വരെ 31,43,163 പേരാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. പമ്ബാ ഹില്‍ടോപ്പില്‍ രണ്ടായിരം ചെറുവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ടെന്നും ഇതിനുള്ള അനുമതിക്കായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും പ്രസിഡന്റ്‌ പറഞ്ഞു.
മണ്ഡലപൂജയ്ക്കുശേഷം നാളെ രാത്രി അടയ്ക്കുന്ന ശബരിമല നട, മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30ന് വൈകിട്ട് വീണ്ടും തുറക്കും. 2024 ജനുവരി 15നാണ് മകരവിളക്ക്. ജനുവരി 20 വരെ ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും.