രാഹുല്‍ ഗാന്ധിയുടെ എം.പി സ്ഥാനം പുന:സ്ഥാപിച്ചതിനെതിരായ ഹരജി തള്ളി

രാഹുല്‍ ഗാന്ധിയുടെ എം.പി സ്ഥാനം പുന:സ്ഥാപിച്ചതിനെതിരായ ഹരജി തള്ളി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ എം.പി സ്ഥാനം പുന:സ്ഥാപിച്ചതിനെതിരായ ഹരജി സുപ്രീം കോടതി തള്ളി. ഹരജിക്കാരനായ അശോക് പാണ്ഡ്യക്ക് ഒരു ലക്ഷം രൂപ പിഴചുമത്തുകയും രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

ഇത്തരം നിസാര ഹരജികളുമായെത്തി കോടതിയുടെ സമയം കളയരുതെന്ന മുന്നറിയിപ്പും കോടതി നല്‍കി.

2019-ല്‍ തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മോദിസമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുലിന് ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലോക്‌സഭാ സെക്രട്ടറിയേറ്റ് രാഹുലിനെ അയോഗ്യനാക്കിയത്. രാഹുല്‍ ഗാന്ധി നടത്തിയ നിയമപോരാട്ടത്തിനൊടുവില്‍ അയോഗ്യനാക്കിയ നടപടി കഴിഞ്ഞ ആഗസ്റ്റ് നാലിന് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് അശോക് പാണ്ഡ്യ സുപ്രീം കോടതിയെ സമീപിച്ചത്.

മോദിസമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ രാഹുലിന് ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചെങ്കിലും. അപ്പീല്‍നല്‍കാനായി ശിക്ഷ 30 ദിവസത്തേക്ക് മരവിപ്പിച്ച്‌ സൂറത്ത് കോടതി ജാമ്യവും അനുവദിച്ചിരുന്നു. എന്നാല്‍ മേല്‍ക്കോടതിയുടെ ഇടപെടലിന് മുമ്ബ്തന്നെ ധൃതിപിടിച്ച്‌ ലോക്‌സഭാ സെക്രട്ടറിയേറ്റ് രാഹുലിനെ അയോഗ്യനാക്കിയത് വിവാദമായിരുന്നു.