കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി പത്മകുമാറിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ അതിസുരക്ഷാ സെല്ലിലാക്കി

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി  പത്മകുമാറിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ അതിസുരക്ഷാ സെല്ലിലാക്കി

തിരുവനന്തപുരം:ആറ് വയസുകാരിയെ  തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ കെ.ആര്‍.പത്മകുമാറിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ അതിസുരക്ഷാ സെല്ലിലാക്കി.

കൊട്ടാരക്കര ആശുപത്രില്‍ ഡോ. വന്ദന ദാസിനെ കുത്തിക്കൊന്ന കേസിലെ പ്രതി ജി.സന്ദീപാണ് സെല്ലില്‍ ഒപ്പമുള്ളത്.

പത്മകുമാറിനു നേരേ ജയിലില്‍ ആക്രമണമുണ്ടായേക്കാമെന്ന സംശയത്തെത്തുടര്‍ന്നാണ് ഇയാളെ അതിസുരക്ഷാ സെല്ലിലേക്കു മാറ്റിയത്. പൂര്‍ണസമയ സി.സി. ടി.വി. നിരീക്ഷണം ഈ സെല്ലിനുണ്ട്. 24 മണിക്കൂറും ജയില്‍ജീവനക്കാരുടെ നിരീക്ഷണവുമുണ്ട്.

ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരെയാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ അതിസുരക്ഷാ സെല്ലുകളില്‍ പാര്‍പ്പിച്ചിട്ടുള്ളത്. പത്മകുമാറിന്റെ ഭാര്യ അനിത കുമാരി, മകള്‍ അനുപമ എന്നിവര്‍ അട്ടക്കുളങ്ങര വനിതാ ജയിലിലാണുള്ളത്.