മണിപ്പുര്‍: 64 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുനല്കി

മണിപ്പുര്‍:  64 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുനല്കി
ഇംഫാല്‍: മണിപ്പുര്‍ കലാപത്തില്‍ കൊല്ലപ്പെട്ട 64 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുനല്കി. കുക്കി വിഭാഗത്തില്‍പ്പെട്ട 60 പേരുടെയും നാലു മെയ്തെയ്കളുടെയും മൃതദേഹങ്ങളാണു കനത്ത സുരക്ഷയില്‍ വിട്ടുനല്കിയത്.
ജെഎൻഐഎംഎസ്, ആര്‍ഐഎംഎസ് ആശുപത്രികളിലായിരുന്നു കുക്കികളുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്നത്.

മണിപ്പുര്‍ പോലീസ്, ആസാം റൈഫിള്‍സ് എന്നിവയൊരുക്കിയ കനത്ത സുരക്ഷയില്‍ വിമാനത്തിലാണു മൃതദേഹങ്ങള്‍ കൊണ്ടുപോയത്.

നാലു മെയ്തെയ് വിഭാഗക്കാരുടെ മൃതദേഹങ്ങള്‍ കുക്കി മേധാവിത്വമുള്ള ചുരാചന്ദ്പുരിലെ മോര്‍ച്ചറിയിലാണു സൂക്ഷിച്ചിരുന്നത്. ഇവ ഇംഫാലിലെത്തിച്ച്  ബന്ധുക്കള്‍ക്കു വിട്ടുനല്കി.