14 വര്‍ഷം വനത്തില്‍ കഴിഞ്ഞ വ്യക്തി എങ്ങനെ സസ്യാഹാരിയാകും : ശ്രീരാമന്‍ മാംസാഹാരിയെന്ന് എന്‍സിപി നേതാവ്

14 വര്‍ഷം വനത്തില്‍ കഴിഞ്ഞ വ്യക്തി എങ്ങനെ സസ്യാഹാരിയാകും : ശ്രീരാമന്‍ മാംസാഹാരിയെന്ന്  എന്‍സിപി നേതാവ്

ശ്രീരാമന്‍ സസ്യാഹാരി ആയിരുന്നില്ലെന്ന ശരദ് പവാര്‍ എന്‍സിപി വിഭാഗത്തിലെ നേതാവിന്റെ പ്രസ്താവന വിവാദമാകുന്നു. എന്‍സിപി എംഎല്‍എ ജിതേന്ദ്ര അവ്ഹാദ് ആണ് ശ്രീരാമന്‍ മാംസാഹാരിയായിരുന്നെന്നും സസ്യാഹാരം മാത്രം കഴിച്ച് വനത്തില്‍ ജീവിക്കാന്‍ സാധിക്കില്ലെന്നും പറഞ്ഞത്.

അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ദിനമായ ജനുവരി 22ന് ഡ്രൈ ഡേയും വെജ് ഡേയും ആയി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് രാം കദം മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് കത്തയച്ചിരുന്നു. ഇതിനിടെയാണ് രാമന്‍ മാംസാഹാരിയാണെന്ന് ജിതേന്ദ്ര അവ്ഹാദിന്റെ വിവാദ പരാമര്‍ശം.

ഭഗവാന്‍ രാമന്‍ നമ്മുടേതാണ് പൊതുജനങ്ങളുടേത്. ശ്രീരാമന്‍ മൃഗങ്ങളെ വേട്ടയാടുകയും ഭക്ഷിക്കുകയും ചെയ്തിരുന്നു. രാമനെ ഉദാഹരിച്ച് എല്ലാവരെയും സസ്യാഹാരിയാക്കാനുള്ള ശ്രമമാണ് അവര്‍ നടത്തുന്നത്. പക്ഷേ രാമന്‍ സസ്യാഹാരി ആയിരുന്നില്ലെന്നും മാംസാഹാരി ആയിരുന്നെന്നും എന്‍സിപി എംഎല്‍എ പറഞ്ഞു.

14 വര്‍ഷം വനത്തില്‍ കഴിഞ്ഞ വ്യക്തിക്ക് എങ്ങനെ സസ്യാഹാരം കണ്ടെത്താനാകും. നാം ചരിത്രം വായിക്കാറില്ലെന്നും രാഷ്ട്രീയത്തില്‍ എല്ലാം മറക്കുകയാണെന്നും ജിതേന്ദ്ര കൂട്ടിച്ചേര്‍ത്തു.