തൃശൂര്‍ വിവേകോദയം സ്കൂളിലെ വെടിവയ്പ്പ്; പ്രതി ജഗന് ജാമ്യം
തൃശൂര്‍: വിവേകോദയം സ്കൂളിലെ വെടിവയ്പ്പില്‍ കേസില്‍ പ്രതി ജഗന് ജാമ്യം. ജഗനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റും.
ജഗന്‍റ മൂന്നു വര്‍ഷത്തെ ചികിത്സാരഖകള്‍ കുടുംബം കോടതിയില്‍ ഹാജരാക്കിയിരുന്നു.
അതിക്രമിച്ചു കയറി, ഭീഷണിപ്പെടുത്തി എന്നീ കുറ്റങ്ങള്‍ ചുമത്തി തൃശൂര്‍ ഈസ്റ്റ് പോലീസാണ് സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥി ജഗനെതിരെ കേസെടുത്തത്.
സ്കൂളില്‍വച്ച് ഭാവി നശിച്ചെന്ന് പറഞ്ഞാണ് ഇവിടുത്തെ പൂര്‍വ വിദ്യാര്‍ഥിയായ ജഗന്‍ അക്രമം നടത്തിയതെന്ന് പ്രിൻസിപ്പല്‍ പ്രതികരിച്ചു.
അതേസമയം, ജഗന്‍ അക്രമം നടത്തിയത് ബേബി എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.തോക്ക് വാങ്ങിയത് ട്രിച്ചൂര്‍ ഗണ്‍ ബസാറില്‍നിന്നാണെന്ന് പോലീസ് കണ്ടെത്തി. നിയമാനുസൃതമായ രേഖകള്‍ ഉപയോഗിച്ചുകൊണ്ടാണ് ജഗൻ തോക്കു വാങ്ങിയതെന്നും അപകടസാധ്യതയുള്ള തോക്കല്ലെന്നും ഉടമ പറഞ്ഞു.
തോക്കു വാങ്ങിയതിന്‍റെ രേഖകള്‍ പോലീസിന് കൈമാറിയെന്നും കടയുടമ വ്യക്തമാക്കി. 1,800 രൂപയ്ക്കാണ് തോക്ക് വാങ്ങിയത്. പലപ്പോഴായി പിതാവില്‍നിന്നു വാങ്ങിയാണ് പണം സ്വരൂപിച്ചതെന്നും പ്രതി പോലീസിനോട് പറഞ്ഞു.