അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നു

അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നു
ബുദബി: പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത അബുദാബിയിലെ ആദ്യ ഹിന്ദു ശിലാക്ഷേത്രമായ ബാപ്സ് ഹിന്ദു മന്ദിർ പൊതുജനങ്ങള്‍ക്കായി തുറന്നു.വെള്ളിയാഴ്ച മുതല്ലാണ് പൊതുജനങ്ങള്‍ക്കായി ക്ഷേത്രം തുറന്ന് നല്‍കിയത്.ഫെബ്രുവരി 14നാണ് നരേന്ദ്രമോദി ക്ഷേത്രം ഉദ്ഘാടനം ചെയ്തത്. ഫെബ്രുവരി 15 മുതല്‍ 29 വരെ മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കും വിഐപി അതിഥികള്‍ക്കും ക്ഷേത്ര ദർശനത്തിന് അനുമതി നല്‍കിയിരുന്നു,ക്ഷേത്ര ദർശനം നടത്തണമെങ്കില്‍ രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണ്. ക്ഷേത്രത്തിൻറെ വെബ്സൈറ്റ് വഴിയോ ഫെസ്റ്റിവല്‍ ഓഫ് ഹാർമണി എന്ന പേരിലുള്ള മൊബൈല്‍ ആപ്ലിക്കേഷൻ വഴിയോ രജിസ്റ്റർ ചെയ്യാവുന്നതാണ്.അതെസമയം ക്ഷേത്രം സന്ദർശിക്കുന്നതിന് ഫീസ് ഈടാക്കില്ല. തിങ്കളാഴ്ച ദിവസങ്ങളില്‍ ദർശനം അനുവദിക്കുന്നതല്ല.

രാവിലെ ഒമ്ബത് മണി മുതല്‍ രാത്രി എട്ട് മണിവരെയാണ് ക്ഷേത്ര ദർശന സമയപരിധി. എല്ലാ മതക്കാർക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാവുന്നതാണ്.
യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാൻ നല്‍കിയ 27 ഏക്കർ സ്ഥലത്ത് പണികഴിപ്പിച്ച അബുദാബിയിലെ ആദ്യത്തെ ഹിന്ദു ശിലാ ക്ഷേത്രമാണിത്. ബാപ്സ് എന്നറിയപ്പെടുന്ന 'ബോച്ചസൻവാസി അക്ഷര പുരുഷോത്തം സ്വാമിനാരായണൻ സൻസ്ത' ആണ് ക്ഷേത്രം നിർമ്മിച്ചത്. അബു മുറൈഖയിലാണ് ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്.

പിങ്ക് മണല്‍ക്കല്ലും വെള്ള മാർബിളും ഉപയോഗിച്ചാണ് നിർമ്മാണം. ബാപ്സ് മുഖ്യപുരോഹിതനും ആത്മീയാചാര്യനുമായ മഹന്ത് സ്വാമി മഹാരാജ് കർമ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ഇന്ത്യയുടെ സമ്ബന്നമായ കലയും മൂല്യങ്ങളും സംസ്‌കാരവും ഉള്‍ക്കൊള്ളിച്ചാണ് ക്ഷേത്രത്തിന്റെ നിർമ്മാണം