അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ്

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍   പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ്

നുവരി 22 ന് നടക്കാനിരിക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തില്‍  പങ്കെടുക്കില്ലെന്ന്കോണ്‍ഗ്രസ് പാര്‍ട്ടി അറിയിച്ചു.

 ബിജെപിയും ആര്‍എസ്‌എസും തിരഞ്ഞെടുപ്പ് നേട്ടത്തിനായി തന്ത്രപരമായി മുന്നേറുകയാണ്. ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും നേതാക്കള്‍ ചേര്‍ന്ന് പൂര്‍ത്തിയാകാത്ത ക്ഷേത്രത്തിന്റെ ഉദ്ഘാടനം തിരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടി കൊണ്ടുവന്നതാണെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ശ്രീരാമനെ ആദരിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ വികാരങ്ങളെ മാനിച്ചുകൊണ്ട് 2019 ലെ സുപ്രീം കോടതി വിധി ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രതിബദ്ധത പ്രസ്താവനയില്‍ ഊന്നിപ്പറഞ്ഞു. മല്ലികാര്‍ജുൻ ഖാര്‍ഗെ, സോണിയ ഗാന്ധി, അധീര്‍ രഞ്ജൻ ചൗധരി എന്നിവരുള്‍പ്പെടെയുള്ള പ്രമുഖരായ പാര്‍ട്ടി നേതാക്കളെല്ലാം ക്ഷണം നിരസിച്ചു.