ലോറിയിലെ കരിങ്കല്ല് തെറിച്ചുവീണ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം; കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

ലോറിയിലെ കരിങ്കല്ല് തെറിച്ചുവീണ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം; കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

വിഴിഞ്ഞം: രാജ്യാന്തര തുറമുഖത്തേക്ക് പാറയുമായി പോയ ടിപ്പറില്‍ നിന്ന് കരിങ്കല്ല് തെറിച്ചുവീണ് വിദ്യാര്‍ഥി മരിച്ചു. നെയ്യാറ്റിന്‍കര നിംസ് മെഡിസിറ്റി ഡെന്‍റൽ കോളെജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥി, മുല്ലൂര്‍ കാഞ്ഞിരംവിള അനന്തുഭവനില്‍ അജികുമാര്‍- പി.എസ്. ബിന്ദു ദമ്പതികളുടെ മകന്‍ അനന്തു ബി. അജികുമാര്‍ (24) ആണ് മരിച്ചത്.

ഇന്നലെ രാവിലെ 8.30ഓടെ വിഴിഞ്ഞം മുക്കോല-ബാലരാമപുരം റോഡില്‍ മണലിയിലായിരുന്നു അപകടം. അനന്തു കോളെജിലേക്ക് പോകുകയായിരുന്നു. കരിങ്കല്ലുമായി എതിരെ വന്ന ലോറിയിൽ നിന്നും കരിങ്കല്ല് തെറിച്ചുവീഴുകയായിരുന്നു. ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും അനന്തുവിന്‍റെ നെഞ്ചിലാണ് കരിങ്കല്ലു പതിച്ചത്. ഇതിന്‍റെ ആഘാതത്തില്‍ നിയന്ത്രണം വിട്ട സ്കൂട്ടര്‍ മതിലില്‍ ഇടിച്ചു. യുവാവിനെ ഉടനെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടര്‍ന്ന് നിംസ് മെഡിസിറ്റിയിലും എത്തിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു.