തണ്ണീർക്കൊമ്ബന്റെ ശരീരത്തില്‍ പെല്ലറ്റ് കൊണ്ട പാടുകള്‍: ശ്വാസകോശവും ഹൃദയവും ഒരുമിച്ചു നിലച്ചു
കല്‍പ്പറ്റ: കഴിഞ്ഞ ദിവസം മാനന്തവാടി നഗരത്തില്‍ നിന്നും മയക്കുവെടി വച്ച് പിടികൂടിയ തണ്ണീർക്കൊമ്ബന്റെ ശരീരത്തില്‍ പെല്ലറ്റ് കൊണ്ട ധാരാളം പാടുകള്‍ ഉണ്ടെന്ന് വനംവകുപ്പ്.
അതേസമയം, തണ്ണീർ കൊമ്ബൻ തിരുനെല്ലി സർവാണിയില്‍ എത്തിയിരുന്നെന്നും സൂചനയുണ്ട്. ആനയെ ട്രാക്കു ചെയ്തു കാട്ടിലേക്ക് തുരത്തുന്നതില്‍ വീഴ്ചയുണ്ടായോ എന്നതടക്കം പരിശോധിക്കേണ്ടതുണ്ട്. വനംവകുപ്പ് തണ്ണീർക്കൊമ്ബൻ ദൗത്യം വിശകലനം ചെയ്യാൻ അഞ്ചംഗം വിദഗ്ധ സമിതിയെ നിയോഗിച്ചു. ഈസ്റ്റേണ്‍ സർക്കിള്‍ ചീഫ് കണ്‍സർവേറ്റർ വിജയാനന്ദ് ആണ് മേധാവി. ഒരു മാസത്തിനകം റിപ്പോർട്ട് നല്‍കാനാണ് നിർദേശം
മാനന്തവാടി നഗരത്തിലിറങ്ങിയതിനെ തുടർന്ന് മയക്കുവെടി വെച്ച് പിടികൂടി കര്‍ണാടകയിലെ ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്ബിലെത്തിച്ച തണ്ണീർക്കൊമ്ബൻ ചെരിയുകയായിരുന്നു. ശ്വാസകോശവും ഹൃദയവും ഒരുമിച്ചു നിലച്ചതാണ് മയക്കുവെടി വച്ചു പിടികൂടിയ തണ്ണീർക്കൊമ്ബന്റെ മരണകാരണം എന്നാണ് കർണാടക വനംവകുപ്പ് അറിയിച്ചത്. ആനയുടെ ഇടത് തുടയില്‍ ആഴത്തിലുള്ള മുറിവുണ്ടായിരുന്നുവെന്ന് വെറ്റിനറി സർജൻ വ്യക്തമാക്കി. ബന്ധിപ്പൂർ രാമപുരയിലെ ആന ക്യാമ്ബിലായിരുന്നു തണ്ണീർക്കൊമ്ബന്റെ പോസ്റ്റ്‌മോർട്ടം നടന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളില്‍ ലഭിക്കുമെന്ന് കർണാടക പിസിസിഎഫ് സുഭാഷ് മാല്‍ഖഡെ അറിയിച്ചു.