അച്ഛനുവേണ്ടി ആദരവ് ഏറ്റുവാങ്ങാൻ  പ്രിയദർശിനി

അച്ഛനുവേണ്ടി ആദരവ് ഏറ്റുവാങ്ങാൻ  പ്രിയദർശിനി
 
ഡോ . ജേക്കബ് സാംസൺ 
ഇന്ദിരാഗാന്ധി 1978 ൽ ജയിലിലടയ്ക്കപ്പെട്ടപ്പോൾ പ്രതിഷേധ സമരം  നടത്തി ജയിൽ വരിച്ചവർക്കായി  ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചു.  മോഹൻ കുമാർ അദ്ധ്യക്ഷത വഹിച്ച സമ്മേളനം  രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. 
 
 ഡിസിസി പ്രസിഡൻ്റായിരുന്ന എം. കുഞ്ഞുകൃഷ്ണപിള്ളയ്ക്ക് വേണ്ടി മകൾ പ്രിയദർശിനി
ആദരവ് സ്വീകരിച്ചു .  മുതിർന്ന നേതാക്കളിൽ ബഹുഭൂരിപക്ഷവും തള്ളിപ്പറഞ്ഞ ആ
കാലഘട്ടത്തിൽ ഇന്ദിരാഗാന്ധി രാജ്യമെമ്പാടും ഓടിനടന്ന് പ്രാദേശിക നേതാക്കളെ നേരിൽക്കണ്ട് കൂടെ നിർത്തി നടത്തിയ ഉജ്ജലമായ പ്രവർത്തനങ്ങളെയും അക്കാലത്ത്
ഡിസിസി പ്രസിഡൻ്റായിരുന്ന അച്ഛൻ എം. കുഞ്ഞുകൃഷ്ണപിള്ള ഇന്ദിരാ ഗാന്ധിക്കൊപ്പം നിന്ന് പ്രവർത്തിച്ചതു
മെല്ലാം 'തണൽവഴികളിലെ ഓർമ്മപ്പൂക്കൾ' എന്ന എം കുഞ്ഞുകൃഷ്ണപിള്ളയുടെ ജീവചരിത്രത്തിൽ പ്രിയദർശിനി രേഖപ്പെടുത്തിയിട്ടുണ്ട്. 
അമ്മ നഫീസത്ത് ബീവിക്ക് വേണ്ടി ആദരവ് ഏറ്റുവാങ്ങാനെത്തിയ. ഡോ.ആരിഫാ ബീവി അക്കാലത്ത്  രാഷ്ട്രീയ പ്രവർത്തനത്തിൽ ഒരുമുസ്ലീം സ്ത്രീ മുന്നോട്ട് വരിക എന്നത്സങ്കല്പിക്കാൻ തന്നെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നുവെന്നും ഇന്ദിരാഗാന്ധിയായിരുന്നു രാഷ്ട്രീയത്തിൽ അമ്മ നബീസത്ത് ബീവിക്ക് ഊർജ്ജം പകർന്ന ശക്തിശ്രോതസ്സെന്നും പറഞ്ഞു. വ്യക്തിപരമായ ഒരു സ്നേഹവും കരുതലും ഇന്ദിരാഗാന്ധിയിൽ നിന്ന് തങ്ങളുടെ കുടുബത്തിന് കിട്ടിയിട്ടുണ്ടെന്നും മെഡിസിൻ പഠനത്തിന് സാമ്പത്തിക ബുദ്ധിമുട്ടുവന്നപ്പോൾ ഇന്ദിരാഗാന്ധിസ്കോളർഷിപ്പ് അനുവദിച്ച് സഹായിച്ചെന്നും ഡോ.ആരിഫാ ബീവി അനുസ്മരിച്ചു. 
 
 
 
കുഞ്ഞുകൃഷ്ണപിള്ളയ്ക്ക് വേണ്ടി ആദരവ് സ്വീകരിക്കാനെത്തിയ മകൾ പ്രിയദർശിനി അച്ഛനോടൊപ്പം സമരരംഗത്തുണ്ടായിരുന്നവരുമായി ഒത്തുചേർന്നപ്പോൾ