തൃശൂർ പൂരം വെടിക്കെട്ട് രാവിലെ '; പൊലീസ് ഇടപെടലിൽ പ്രതിഷേധം

തൃശൂർ പൂരം വെടിക്കെട്ട് രാവിലെ '; പൊലീസ് ഇടപെടലിൽ  പ്രതിഷേധം

തൃശൂർ: പൊലീസ് നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് വൈകിയ തൃശൂർ പൂരം വെടിക്കെട്ട് രാവിലെ നടന്നു. ആദ്യം പാറമേക്കാവിന്‍റേയും പിന്നീട് തിരുവമ്പാടി വിഭാഗത്തിന്‍റേയും വെടിക്കെട്ടുകള്‍ നടന്നു. 4 മണിക്കൂർ വൈകി പകൽ വെടിക്കെട്ടാണ് നടന്നത്. രാവിലെ 7 മണിയോടെയാണ് വെടിക്കെട്ട് ആരംഭിച്ചത്.

വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് പ്രതിഷേധത്തിന് കാരണം. പുലര്‍ച്ചെ തന്നെ മന്ത്രി കെ. രാജന്‍, കളക്ടര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സംഘാടകരുമായി നടന്ന ചര്‍ച്ചയിലാണ് നിര്‍ത്തിവെച്ച പൂരം പുനരാരംഭിക്കാനും വെടിക്കെട്ട് പുലര്‍ച്ചെ തന്നെ നടത്താനും തീരുമാനമായത്. വെടിക്കെട്ട് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ മുന്നേതന്നെ പൊലീസ് ആളുകളെ തടഞ്ഞതോടെയാണ് തര്‍ക്കമുണ്ടായത്. പിന്നാലെ പൂരപ്പന്തലിലെ ലൈറ്റുകള്‍ കെടുത്തി പ്രതിഷേധമറിയിച്ചു. ഇതോടെ രാത്രിപൂരം പകുതിയില്‍വെച്ച് അവസാനിപ്പിക്കുകയായിരുന്നു.