മോസ്കോ: റഷ്യൻ വിമാനം നദിയില്‍ ലാൻഡ് ചെയ്തു. നദി തണുത്തുറഞ്ഞിരുന്നതിനാല്‍ ആളപായം ഒഴിവായി. കിഴക്കൻ സൈബീരിയയിലെ കൊല്യമ നദിയിലേക്കാണു ഇന്നലെ രാവിലെ പോളാര്‍ എയര്‍ലൈൻസിന്‍റെ ആന്‍റോനൊവ് എഎൻ-24 വിമാനം ലാൻഡ് ചെയ്തത്.
30 യാത്രക്കാരും നാലു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പ്രാഥമിക അന്വേഷണത്തില്‍ പൈലറ്റിന്‍റെ പിഴവാണ് തെറ്റായ ലാൻഡിംഗിനു കാരണമെന്ന് കണ്ടെത്തി. വിമാനം ഇന്നലെ പുലര്‍ച്ചെ കിഴക്കൻ റഷ്യയിലെ സാഖ റിപ്പബ്ലിക്കിന്‍റെ തലസ്ഥാനമായ യാകുത്സ്കില്‍നിന്നാണ് പറന്നുയര്‍ന്നത്