ഭര്‍ത്താവുമായി വഴക്ക്, ആറ് വയസുള്ള മകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് അമ്മ

ഭര്‍ത്താവുമായി വഴക്ക്, ആറ്  വയസുള്ള മകനെ   മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് അമ്മ

ബംഗളൂരു: ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്ന് 26കാരി ആറുവയസ് മാത്രം പ്രായമുള്ള മകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് കൊലപ്പെടുത്തി. ഭിന്നശേഷിക്കാരനായ മകനാണ് അതിദാരുണമായി മരിച്ചത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. സംഭവത്തില്‍ കുട്ടിയുടെ അമ്മ സാവിത്രി, അച്ഛന്‍ രവികുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച വൈകീട്ടാണ് സംഭവം.കര്‍ണാടകയിലെ കാളീനദിയുമായി ബന്ധപ്പെട്ട് കിടക്കുന്ന മുതലകള്‍ നിറഞ്ഞ മാലിന്യ കനാലിലേക്കാണ് കുട്ടിയെ വലിച്ചെറിഞ്ഞത്. കുട്ടിയുടെ ശാരീരികാവസ്ഥയെ ചൊല്ലി ദമ്പതികള്‍ സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നു. എന്തിന് ഇങ്ങനെ ഒരു കുട്ടിക്ക് ജന്മം നല്‍കി, കുട്ടിയെ വലിച്ചെറിഞ്ഞ് കൂടേ എന്നെല്ലാം പറഞ്ഞ് ഭര്‍ത്താവ് സ്ഥിരമായി സാവിത്രിയെ ശകാരിക്കാറുണ്ടെന്ന് പൊലീസ് പറയുന്നു. ഇരുവര്‍ക്കും രണ്ടു വയസ് മാത്രം പ്രായമുള്ള മറ്റൊരു ആണ്‍കുട്ടിയുമുണ്ട്.