ഡല്‍ഹി മദ്യനയക്കേസ് അഴിമതി : കെ. കവിതയെ സി.ബി.ഐ അറസ്റ്റ് ചെയ്തു

ഡല്‍ഹി മദ്യനയക്കേസ് അഴിമതി : കെ. കവിതയെ സി.ബി.ഐ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി : ഡല്‍ഹി മദ്യനയക്കേസ് അഴിമതിയുമായി ബന്ധപ്പെട്ട് തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകളും തെലങ്കാന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവുമായ കെ.

കവിതയെ സി.ബി.ഐ അറസ്റ്റ് ചെയ്തു.

കവിതയെ തിഹാർ ജയിലിലെത്തിയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് അറസ്റ്റ്.

മദ്യനയ അഴിമതിയില്‍ മുഖ്യപങ്ക് കെ. കവിതക്കാണെന്നും അവർ എ.എ.പിക്ക് പണം നല്‍കിയിട്ടുണ്ടെന്നും സി.ബി.ഐ കോടതിയില്‍ പറഞ്ഞു. കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത കവിത ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു. കവിതയുടെ ജുഡീഷ്യല്‍ കസ്റ്റഡി ചൊവ്വാഴ്ച അവസാനിച്ചിരുന്നു. പ്രത്യേക കോടതിയുടെ അനുമതിയോടെ സി.ബി.ഐ തിഹാർ ജയിലിലെത്തി കവിതയെ ചോദ്യം ചെയ്തിരുന്നു. ജയിലില്‍ വച്ച്‌ തന്നെ ചോദ്യം ചെയ്യാനുള്ള സി.ബി.ഐയുടെ നീക്കത്തിനെതിരെ കവിത കോടതിയെ സമീപിച്ചിരുന്നു.

ഇക്കഴിഞ്ഞ മാർച്ച്‌ 15നാണ് 46കാരിയായ കവിതയെ ഹൈദരാബാദിലെ വസതിയില്‍ നിന്ന് ഇ.ഡി അറസ്റ്റ് ചെയ്തത്.