വാഷിംഗ്ടണ്‍ ഡിസി: ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ട വിമത മാധ്യമപ്രവര്‍ത്തകൻ ജമാല്‍ ഖഷോഗിയുടെ ഭാര്യ ഹനാൻ ഇലാത്തറിനു യുഎസ് സര്‍ക്കാര്‍ രാഷ്‌ട്രീയ അഭയം അനുവദിച്ചു.
സൗദി സര്‍ക്കാരിന്‍റെ നിശിത വിമര്‍ശകനായിരുന്ന ഖഷോഗി 2018ലാണ് കൊല്ലപ്പെട്ടത്. സൗദി ഭരണകൂടത്തിലെ ഉന്നതര്‍ക്കു കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നു. ഖഷോഗിയുടെ ഭാര്യ 2020ല്‍ ജീവഭയം മൂലം യുഎസിലേക്കു കുടിയേറുകയായിരുന്നു.