തിരുവനന്തപുരത്ത് രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതി പിടിയില്‍

തിരുവനന്തപുരത്ത് രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതി പിടിയില്‍

തിരുവനന്തപുരം: പേട്ടയില്‍ നിന്ന് രണ്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതി പിടിയില്‍.

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ഹസൻ കുട്ടി ഇന്ന് രാവിലെ കൊല്ലത്ത് നിന്നാണ് പൊലീസിന്റെ പിടിയിലാകുന്നത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. തിരുവനന്തപുരം നാവായിക്കുളത്താണ് പ്രതിയുടെ താമസമെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്.

ഒന്നിലധികം പോക്സോ കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കൂടാതെ മോഷണക്കേസുകളും ഹസനെതിരെയുണ്ട്. ജയിലില്‍ നിന്നിറങ്ങി രണ്ടാം ദിവസമാണ് ഇയാള്‍ പേട്ടയില്‍ നിന്നും കുഞ്ഞിനെ തട്ടിക്കൊണ്ടു പോയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയത് ഉപദ്രവിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും കരഞ്ഞപ്പോള്‍ വായ പൊത്തിപ്പിടിക്കുകയും പിന്നീട് കുഞ്ഞിന്റെ ബോധം മറഞ്ഞതോടെ കുട്ടിയെ ഓടയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

രണ്ടാഴ്ച്ചയ്ക്ക് മുമ്ബാണ് ബിഹാർ സ്വദേശികളായ നാടോടി ദമ്ബതികളുടെ കുഞ്ഞിനെ പേട്ടയില് നിന്നും തട്ടിക്കൊണ്ടുപോയത്. സഹോദരങ്ങള്ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്നു കുട്ടി. പിന്നീട് 20 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ഓടയില്‍ നിന്നും കുഞ്ഞിനെ കണ്ടെത്തുന്നത്. പ്രതിയെ പിടികൂടാൻ സഹായകമായത് സിസിടിവി ദൃശ്യങ്ങളും ജയില്‍രേഖകളുമാണെന്ന് പൊലീസ് വ്യക്തമാക്കി.