ജീവനക്കാര്‍ക്ക് ശമ്ബളം കൊടുക്കണം, മൂന്നു വീടുകള്‍ പണയപ്പെടുത്തി ബൈജു രവീന്ദ്രൻ
ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കാനായി തന്റെ വീടുകള്‍ പണയം വച്ച് എഡ്യൂടെക് ഭീമനായ ബൈജൂസിന്റെ ഉടമ ബൈജു രവീന്ദ്രൻ.
പ്രതിസന്ധികളെ തരണം ചെയ്യുന്നതിന്റെ ഭാഗമായി അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കുട്ടികള്‍ക്കായുള്ള ഡിജിറ്റല്‍ റീഡിംഗ് പ്ലാറ്റ്ഫോം 400 മില്യണ്‍ ഡോളറിന് വില്‍ക്കാൻ ഒരുങ്ങുകയാണ് ബൈജൂസ്. വായ്പയെടുത്ത 1.2 ബില്യണ്‍ ഡോളറിന്റെ പലിശ അടവ് മുടങ്ങിയതിനെത്തുടര്‍ന്നുള്ള നിയമ നടപടികളും ബൈജൂസിന് തിരിച്ചടിയായിട്ടുണ്ട്.
ഒരിക്കല്‍ 5 ബില്യണ്‍ വരെ ആസ്തിയുണ്ടായിരുന്ന ബൈജു ഇന്ന് 400 മില്യണ്‍ ഡോളറാണ് കടമെടുത്തിരിക്കുന്നത്. തിങ്ക് ആൻഡ് ലേണിലെ തന്റെ മുഴുവൻ ആസ്തികളും പണയപ്പെടുത്തിയാണ് ബൈജു ഈ തുക കടമെടുത്തത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ തന്റെ ഓഹരികളുടെ വില്‍പ്പനയിലൂടെ സമാഹാരിച്ച 800 മില്യണ്‍ ഡോളര്‍ തിരികെ കമ്ബനിയില്‍ തന്നെ നിക്ഷേപിച്ചത് ബൈജുവിനെ വീണ്ടും സാമ്ബത്തിക കുരുക്കിലാക്കിയതായി പറയപ്പെടുന്നു