ഗുണ്ടാനേതാവ് അമന്‍ സിങ് ജയിലില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

ഗുണ്ടാനേതാവ് അമന്‍ സിങ് ജയിലില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

ന്‍ബാദ്: മുന്‍ നഗരസഭ മേയര്‍ നീരജ് സിങ്ങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ധന്‍ബാദ് ജയിലില്‍ കഴിയുന്ന യുപി ഗുണ്ടാനേതാവ് അമന്‍ സിങ്ങ് ജയിലില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു.

ഞായറാഴ്ചയാണ് അമന്‍ സിങ്ങ് കൊല്ലപ്പെട്ടത്. അടുത്തിടെ ബൈക്ക് മോഷണക്കേസില്‍ പുട്ട്കി പോലീസ് സ്റ്റേഷനില്‍ നിന്ന് ജയിലിലെത്തിയ സുന്ദര്‍ മഹ്‌തോയാണ് പ്രതിയെന്ന് ധന്‍ബാദ് പോലീസും ജില്ല ഭരണകൂടവും തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ ഇതുവരെ കണ്ടെടുത്തിട്ടില്ല.

അമന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഏഴ് വെടിയുണ്ടകളില്‍ രണ്ടെണ്ണം തലയിലും ഒന്ന് ഇടതു കണ്ണിലും നാലെണ്ണം വയറിലുമാണ് പതിച്ചത്. അമന്‍ സിങിനെ ധന്‍ബാദിലെ എസ്.എന്‍.എം.എം.സി.എച്ചിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. 2021 മേയിലാണ് ഉത്തര്‍പ്രദേശിലെ മിര്‍ജാപൂര്‍ പോലീസ് അമന്‍ സിങിനെ അറസ്റ്റ് ചെയ്ത് ധന്‍ബാദ് പോലീസിന് കൈമാറിയത്.

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ലെങ്കിലും ജയില്‍ തടവുകാര്‍ക്കിടയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം വിശദാംശങ്ങള്‍ അറിയിക്കുമെന്ന് പോലീസ് വ്യക്തമാക്കി.