കാണാതായ സംവിധായകൻ വെട്രി ദുരൈസാമിയുടെ മൃതദേഹം സത്‍ലജ് നദിയില്‍ നിന്നും കണ്ടെടുത്തു
ചെന്നൈ: ഹിമാചല്‍പ്രദേശില്‍ നദിയില്‍ കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ സംവിധായകൻ വെട്രി ദുരൈസാമിയുടെ മൃതദേഹം സത്‍ലജ് നദിയില്‍ നിന്നും കണ്ടെത്തി.
തിങ്കളാഴ്ച ഉച്ചക്ക് 2 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ഒന്‍പത് ദിവസമായി വെട്രിയുടെ മൃതദേഹത്തിനായി തിരച്ചില്‍ നടക്കുകയായിരുന്നു. ഫെബ്രുവരി 4 ന് സ്പിതിയില്‍ നിന്ന് ഷിംലയിലേക്ക് പോവുകയായിരുന്ന കാർ കിന്നൗറിലെ കഷാങ് നുല്ലയ്‌ക്ക് സമീപം അപകടത്തില്‍ പെട്ടതോടെ വെട്രിയെ കാണാതായിരുന്നു. സുഹൃത്ത് ഗോപിനാഥും(32) വെട്രിക്കൊപ്പം യാത്രയില്‍ ഉണ്ടായിരുന്നു. ഹിമാചല്‍ പ്രദേശിലെ ലാഹൗള്‍-സ്പിതി ജില്ലയിലെ സ്പിതി താഴ്‌വര സന്ദർശിക്കാൻ പോയതായിരുന്നു രണ്ടുപേരും. താഴ്വര സന്ദര്‍ശിച്ച ശേഷം സ്പിതിയില്‍ നിന്ന് ഇന്നോവ കാറില്‍ ഷിംലയിലേക്ക് തിരികെ വരുന്നതിനിടെയാണ് അപകടം.