കേരളത്തിന്റെ വിപ്ലവസൂര്യൻ നൂറിന്റെ നിറശോഭയിൽ

കേരളത്തിന്റെ വിപ്ലവസൂര്യൻ  നൂറിന്റെ നിറശോഭയിൽ
കേരളത്തിന്റെ വിപ്ലവസൂര്യൻ -വിഎസ് അച്യുതാനന്ദന്  നൂറാം പിറന്നാള്‍ .സാധാരണക്കാര്‍ക്കിടയില്‍  വിഎസ് എന്ന രണ്ടക്ഷരം കൊണ്ട്  വിപ്ലവ നായകനാകാൻ   അച്യുതാനന്ദൻ എന്ന രാഷ്ട്രീയ അതികായന് കഴിഞ്ഞു.
 
താൻ വഹിച്ച പദവികളിലൊക്കെ   ചരിത്രം സൃഷ്ടിച്ചാണ് ഉജ്ജ്വല പോരാട്ടവീര്യത്തോടെ നൂറിന്റെ നിറവിലേക്ക് വിഎസ് എത്തുന്നത്.
 
തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്ലില്‍ മകന്‍ അരുണ്‍കുമാറിന്റെ വീട്ടിലാണ് വി.എസുള്ളത്.  നാലുവര്‍ഷമായി വീട്ടില്‍ വിശ്രമത്തിലായതിനാല്‍ പ്രത്യേകം ആഘോഷങ്ങളില്ല.  മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും വി.എസിന്റെ മുന്‍ പ്രസ് സെക്രട്ടറിയുമായ കെ.വി സുധാകരന്‍ രചിച്ച പുസ്തകം ‘ഒരുസമര നൂറ്റാണ്ട് ‘ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. ഇന്ന് തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ മന്ത്രിമാരും സി.പി.എം നേതാക്കളും പങ്കെടുത്തു .
 
1923 ഒക്ടോബര്‍ 20 നാണ് ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ വേലിക്കകത്ത് വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വിഎസ് അച്യുതാനന്ദന്‍ ജനിക്കുന്നത്. പതിനൊന്നാമത്തെ വയസ്സാകുമ്ബോഴേക്കും അമ്മയേയും അച്ഛനേയും അദ്ദേഹത്തിന് നഷ്ടപ്പെട്ടിരുന്നു. പിന്നെ വിഎസിനെ വളര്‍ത്തിയത് സഹോദരിയാണ്.
 
  നിലപാടുകള്‍ തുറന്നുപറയാന്‍  കാണിച്ച ധൈര്യവും ആര്‍ജ്ജവവുമാണ്  വി സിന് ആരാധകരേ  നല്‍കിയത്. മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങിയ ജനകീയപ്രശ്നങ്ങളിലെല്ലാം ഇടപെടാനും അവയിലേക്ക് ജനശ്രദ്ധ തിരിച്ചുവിടാനും അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിഎസിന് ജനസമ്മതി നേടിക്കൊടുത്തു.
 
 പതിനൊന്നാമത്തെ വയസ്സില്‍ അച്ഛനെ നഷ്ടമായതോടെ പഠനം നിര്‍ത്തേണ്ടി വന്നു വി എസ്  ജ്യേഷ്ഠന്റെ സഹായിയായി തുണിക്കടയില്‍ ജോലി നോക്കി. അതിനുശേഷം കയര്‍ ഫാക്ടറിയില്‍ ജോലിക്കു കയറി.  നിവര്‍ത്തന പ്രക്ഷോഭത്തി ല്‍ ആകൃഷ്ടനായ വിഎസ് 1938-ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ അംഗമായി. പിന്നീട് പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലും സജീവമായതോടെ 1940 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി.
 
സിപിഎം സംസ്ഥാന സെക്രട്ടറിയാകുന്നത് 1980-92 കാലഘട്ടത്തിലാണ്. 1967, 1970, 1991, 2001, 2006, 2011, 2016 വര്‍ഷങ്ങളില്‍ സംസ്ഥാന നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1992 മുതല്‍ 1996 വരെയും 2001 മുതല്‍ 2006 വരെ പ്രതിപക്ഷനേതാവായി. 2006 മെയ്‌ 18ന്‌ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത്‌ അധികാരമേറ്റു.
 
പിണറായി വിജയനുമായുള്ള അഭിപ്രായ ഭിന്നതയെ കുറിച്ച്‌ പരസ്യപ്രസ്താവനയിറക്കിയതിലൂടെ 2007 മെയ് 26ന് അദ്ദേഹത്തെ പൊളിറ്റ് ബ്യൂറോയില്‍ നിന്ന് പുറത്താക്കി. തത്ക്കാലത്തേക്കുള്ള നടപടി മാത്രമായിരുന്നു അത്. അപ്പോഴും അദ്ദേഹം തന്നെയാണ് മുഖ്യമന്ത്രി. 2009 ജൂലൈ 12ന് വീണ്ടും അച്ചടക്കലംഘനം ചൂണ്ടിക്കാണിച്ച്‌ അദ്ദേഹത്തെ പൊളിറ്റ് ബ്യൂറോയില്‍ നിന്ന് പുറത്താക്കുകയും കേന്ദ്രകമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തു
 
1946ലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പുന്നപ്ര-വയലാര്‍ സമരം നടക്കുന്നത്. അന്നത്തെ രാജവാഴ്‍ചക്കും ദിവാന്‍ ഭരണത്തിനുമെതിരെ നടന്ന സമരത്തിന് നേരെ പട്ടാള വെടിവെപ്പുണ്ടായി. അക്കാലത്തെ പോരാട്ട സമരത്തില്‍ പങ്കെടുത്തവരില്‍ പ്രധാനിയായിരുന്നു വിഎസ്. അന്ന് അദ്ദേഹത്തിന് ഒളിവില്‍ കഴിയേണ്ട സാഹചര്യം പോലും വന്നിരുന്നു.
 
പുന്നപ്രയിലെ നിരവധി ക്യാമ്ബുകള്‍ക്ക് നേതൃത്വവും നല്‍കിയിരുന്നതും വിഎസ് ആയിരുന്നു. പക്ഷേ, പിന്നീട് പൂഞ്ഞാറില്‍നിന്ന് അറസ്റ്റിലായി. എന്നാല്‍, പാര്‍ട്ടിയെക്കുറിച്ചോ നേതാക്കളെക്കുറിച്ചോ വിവരം നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് കടുത്ത ക്രൂരതകള്‍ അനുഭവിക്കേണ്ടി അദ്ദേഹത്തിന്. അവസാനം ബോധം നശിച്ച വി എസിനെ പൊലീസ് ആശുപത്രിയിലാക്കുകയായിരുന്നു.
 
വിജയം മാത്രമല്ല പരാജയവും നിരവധി തവണയറിഞ്ഞിട്ടുണ്ട് പാര്‍ലമെന്‍ററി ജീവിതത്തില്‍ വിഎസ് അച്യുതാനന്ദന്‍. 1965 ല്‍ അമ്ബലപ്പുഴ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചപ്പോള്‍ തോല്‍‌വിയായിരുന്നു ഫലം. അത് അദ്ദേഹത്തിന് ആദ്യത്തെ മത്സരമായിരുന്നു. കോണ്‍ഗ്രസിലെ കെഎസ് കൃഷ്ണക്കുറുപ്പിനോട് 2327 വോട്ടുകള്‍ക്ക് അദ്ദേഹം തോറ്റു. എന്നാല്‍, 1967ല്‍ കോണ്‍ഗ്രസിലെ തന്നെ എ.അച്യുതനെ 9515 വോട്ടുകള്‍ക്ക് തോല്‍‌പിച്ച്‌ അദ്ദേഹം നിയമസഭാംഗമായി.
 
നൂറിൻ്റെ നിറവില്‍ എത്തുന്ന വിഎസ്ന് ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും ടെലിവിഷൻ കണ്ടും പത്രം വായിച്ചും സമകാലിക സംഭവങ്ങള്‍ എല്ലാം നേതാവ് അറിയുന്നുണ്ട്.