നാട്ടുകാരെ വിറപ്പിച്ച്‌ നരഭോജി കടുവ; തിരച്ചില്‍ നാലാം ദിവസവും ഫലം കണ്ടില്ല

നാട്ടുകാരെ വിറപ്പിച്ച്‌ നരഭോജി കടുവ; തിരച്ചില്‍ നാലാം ദിവസവും ഫലം കണ്ടില്ല

ല്‍പ്പറ്റ: വയനാട് വാകേരിയില്‍ യുവാവിൻ്റെ ജീവനെടുത്ത കടുവക്കായുള്ള തിരച്ചില്‍ നാലാം ദിവസവും ഫലം കണ്ടില്ല. മേഖലയില്‍ കണ്ട കാല്‍പാടുകളെല്ലാം ഒരേ കടുവയുടേതാണെന്ന് സ്ഥിരീകരിച്ച വനപാലക സംഘം മൂന്നാമത്തെ കൂടും പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ട്.

അതിനിടെ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജ എന്നിവര്‍ ഇന്ന്, കൊല്ലപ്പെട്ട പ്രജീഷിൻ്റെ വീട് സന്ദര്‍ശിച്ചു.

വാകേരിയില്‍ യുവാവിൻ്റെ ജീവനെടുത്ത കടുവക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയെങ്കിലും പ്രദേശത്ത് വീണ്ടും കടുവയെത്തിയത് ജനങ്ങള്‍ക്കിടയില്‍ കടുത്ത ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളത്. ചങ്ങനാ പറമ്ബില്‍ ജിനേഷിൻ്റെ കോഴിഫാമാണ് കഴിഞ്ഞ ദിവസം കടുവ തകര്‍ത്തത്