പത്ത് മില്യണ്‍ കാഴ്ച്ചക്കാരുമായി മലൈക്കോട്ടൈ വാലിബൻ ടീസര്‍ ട്രെൻഡിങ്ങില്‍ ഒന്നാമത്

പത്ത് മില്യണ്‍ കാഴ്ച്ചക്കാരുമായി മലൈക്കോട്ടൈ വാലിബൻ ടീസര്‍ ട്രെൻഡിങ്ങില്‍ ഒന്നാമത്

 മോഹൻലാല്‍ - ലിജോ ജോസ് ചിത്രം മലൈക്കോട്ടൈ വാലിബന്റെ ടീസര്‍ റിലീസ് ചെയ്ത് ഇരുപത്തി നാലു മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട മലയാള സിനിമയുടെ ടീസര്‍ വ്യൂവര്‍ഷിപ് ഭേദിച്ച് ഒന്നാമതായി ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണ് . മലൈക്കോട്ടൈ വാലിബന്റെ വരവറിയിച്ച ചിത്രത്തിന്റെ ടീസറിനു 24മണിക്കൂറില്‍ 9.7മില്യണ്‍ കാഴ്ചക്കാരാണ് ലഭിച്ചത്.

ചിത്രത്തിന്റെ ടീസര്‍ ഇപ്പോള്‍ പത്തു മില്യണ്‍ കാഴ്ചക്കാരുമായി യൂട്യൂബ് ട്രൻഡിങ് ലിസ്റ്റില്‍ ഒന്നാമൻ ആണ്. ദുല്‍ഖര്‍ ചിത്രം കിംഗ് ഓഫ് കൊത്തയുടെ റെക്കോര്‍ഡ് ആണ് മലൈക്കോട്ടൈ വാലിബൻ തകര്‍ത്തെറിഞ്ഞത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം പൂര്‍ണമായും പ്രേക്ഷകന് തിയേറ്റര്‍ എക്സ്പീരിയൻസ് നല്‍കുന്ന ചിത്രമായിരിക്കും മലൈക്കോട്ടൈ വാലിബൻ എന്നാണ് ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും നല്‍കുന്ന സൂചന.

ഷിബു ബേബി ജോണ്‍, അച്ചു ബേബി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജോണ്‍ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

നൂറ്റി മുപ്പതു ദിവസങ്ങളില്‍ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്.