കേരളവര്‍മ കോളേജ് തെരഞ്ഞെടുപ്പില്‍ റീകൗണ്ടിംഗിന് ഉത്തരവിട്ട് ഹൈക്കോടതി

കേരളവര്‍മ കോളേജ് തെരഞ്ഞെടുപ്പില്‍ റീകൗണ്ടിംഗിന് ഉത്തരവിട്ട് ഹൈക്കോടതി

തൃശൂര്‍: കേരളവര്‍മ കേളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ റീ കൗണ്ടിംഗിന് ഉത്തരവിട്ട് ഹൈക്കോടതി. യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ എസ്‌എഫ്‌ഐ സ്ഥാനാര്‍ത്ഥി കെ എസ് അനിരുദ്ധനെ വിജയിയായി പ്രഖ്യാപിച്ച നടപടി കോടതി റദ്ദാക്കുകയും ചെയ്തു.

കെഎസ്‌യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

ആദ്യ കൗണ്ടിംഗില്‍ കെഎസ്‌യു സ്ഥാനാര്‍ത്ഥിക്ക് 896 വോട്ടും എസ്‌എഫ്‌ഐ സ്ഥാനാര്‍ത്ഥിക്ക് 895 വോട്ടുമാണ് ലഭിച്ചത്. ഒരു വോട്ടിന് താന്‍ ജയിച്ചിട്ടും ഇടത് അധ്യാപക സംഘടനാ അനുകൂലികളുടെ പിന്തുണയോടെ തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നായിരുന്നു ശ്രീക്കുട്ടന്റെ പരാതി. കോളേജ് അധികൃതര്‍ രണ്ട് തവണ റീകൗണ്ടിംഗ് നടത്തി എസ്‌എഫ്‌ഐ സ്ഥാനാര്‍ത്ഥിയെ വിജയിയായി പ്രഖ്യാപിച്ചു.

റീകൗണ്ടിംഗിനിടെ രണ്ട തവണ വൈദ്യുതി മുടങ്ങി. ആദ്യം എണ്ണിയപ്പോള്‍ അസാധുവായി പ്രഖ്യാപിച്ച വോട്ടുകള്‍ കൂടി എണ്ണിയാണ് 11 വോട്ടുകള്‍ക്ക് അനിരുദ്ധനെ ജയിപ്പിച്ചതെന്നും ഹര്‍ജിക്കാരന്‍ ഉന്നയിച്ചിരുന്നു. പരാതിയില്‍ കഴമ്ബുണ്ടെന്ന് കണ്ടെത്തിയതോടെ ചട്ടപ്രകാരം പോള്‍ ചെയ്ത വോട്ടുകള്‍ റീകൗണ്ട് ചെയ്യാന്‍ കോടതി ഉത്തരവിടുകയായിരുന്നു.