കർഷക മാർച്ച് അതിർത്തിയിൽ തടഞ്ഞ് പൊലീസ്; സംഘര്‍ഷം, കണ്ണീര്‍ വാതകം പ്രയോഗിച്ചു

കർഷക മാർച്ച് അതിർത്തിയിൽ തടഞ്ഞ് പൊലീസ്; സംഘര്‍ഷം, കണ്ണീര്‍ വാതകം പ്രയോഗിച്ചു

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്‍റെ കാർഷിക നയങ്ങൾക്കെതിരേ കർഷകർ നടത്തിയ ഡൽഹി ചലോ മാർച്ചിനു നേരെ കണ്ണീർവാതകം പ്രയോഗിച്ച് ഡൽഹി പൊലീസ്. ഹരിയാന - ഡൽഹി അതിർത്തിയിൽ കർഷകരെ തടയാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് നിരവധി കർഷകരാണ് മാർച്ചിൽ പങ്കാളികളായത്. കർഷകരെ തടയുന്നതിനായി വലിയ പൊലീസ് സംഘത്തെയാണ് ഡൽഹി അതിർത്തിയിൽ വിന്യസിച്ചിരിക്കുന്നത്. കർഷകർ സംഘടിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ 144 പ്രഖ്യാപിച്ചിട്ടുണ്ട്.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് കർഷകർ സമരം നടത്തുന്നത്. കേന്ദ്ര സർക്കാരുമായി കർഷക പ്രതിനിധികൾ 5 മണിക്കൂറോളം ചർച്ച നടത്തിയിട്ടും പരിഹാരം കാണാനാകാത്ത സാഹചര്യത്തിലാണ് കർഷകർ ഡൽഹിയിലേക്ക് പ്രതിഷേധ മാർച്ചിന് ആഹ്വാനം ചെയ്തത്. കർഷകർ തിങ്ങിക്കൂടിയതിനാൽ പലയിടത്തും ഗതാഗതം തടസപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.