ഇന്തോനേഷ്യയില്‍ വെള്ളപ്പൊക്കത്തില്‍ 19 പേര്‍ മരിച്ചു, നിരവധി പേരെ കാണാതായി

ഇന്തോനേഷ്യയില്‍ വെള്ളപ്പൊക്കത്തില്‍ 19 പേര്‍ മരിച്ചു, നിരവധി പേരെ കാണാതായി

ഡാങ് (ഇന്തോനേഷ്യ): ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപില്‍ കനത്ത മഴയെതുടർന്ന് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും. ദുരന്തത്തില്‍ 19 പേർ കൊല്ലപ്പെടുകയും ഏഴ് പേരെ കാണാതാവുകയും ചെയ്തതായി അധികൃതർ അറിയിച്ചു.

വെസ്റ്റ് സുമാത്രയില്‍ 14 വീടുകള്‍ മണ്ണിനടിയിലാകുകയും 20,000 വീടുകളില്‍ വെള്ളം കയറുകയും ചെയ്തിട്ടുണ്ട്.

പടിഞ്ഞാറൻ സുമാത്രയിലെ പഡാങ് പരിയമാൻ റീജൻസിയില്‍ വ്യാഴം, വെള്ളി ദിവസങ്ങളിലാണ് കനത്ത മഴ പെയ്തത്. തുടർന്ന് 80,000ത്തിലധികം ആളുകളെ താല്‍ക്കാലിക അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിയതായി വാർത്ത ഏജൻസികള്‍ റിപ്പോർട്ട് ചെയ്യുന്നു. ദുരന്തത്തിന് ശേഷം പെസിസിർ സെലാറ്റൻ്റെ പല ഭാഗങ്ങളിലും വൈദ്യുതി സേവനങ്ങള്‍ മുടങ്ങിയതായി പെസിസിർ സെലാറ്റൻ ദുരന്ത ലഘൂകരണ ഏജൻസി ആക്ടിംഗ് ഹെഡ് ഡോണി ഗുസ്രിസല്‍ എ.എഫ്‌.പിയോട് പറഞ്ഞു. ദുരന്തങ്ങളില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ രക്ഷാപ്രവർത്തനത്തിന് തടസ്സമായിയെന്നും പ്രളയത്തെ തുടർന്നുള്ള ആഘാതം അസാധാരണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.