മകള്‍ ആൺസുഹൃത്തിനൊപ്പം പോയി; കൊല്ലത്ത് മാതാപിതാക്കള്‍ മനംനൊന്ത് ജീവനൊടുക്കി

മകള്‍ ആൺസുഹൃത്തിനൊപ്പം പോയി; കൊല്ലത്ത് മാതാപിതാക്കള്‍ മനംനൊന്ത് ജീവനൊടുക്കി

കൊല്ലം: മകൾ ആൺസുഹൃത്തിനൊപ്പം ഇറങ്ങിപ്പോയതിന്റെ വിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ദമ്പതികളിൽ ഭർത്താവും മരിച്ചു. കരുനാഗപ്പള്ളി പാവുമ്പയിലാണ് സംഭവം. പാവുമ്പ കാളിയം ചന്തയ്ക്ക് സമീപം വിജയഭവനത്തിൽ ബിന്ദു(47) കഴിഞ്ഞദിവസം മരണപ്പെട്ടതിന് പിന്നാലെയാണ്, ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന ഭർത്താവ് ഉണ്ണി കൃഷ്ണപിള്ള(55)യും മരിച്ചത്. അമിതമായി ഗുളികകൾ ഉള്ളിൽ ചെന്നാണ് ഇരുവരുടെയും മരണം. ബിന്ദു തൽക്ഷണവും ഉണ്ണികൃഷ്ണപിള്ള ഇന്ന് പുലർച്ചെയുമാണ് മരിച്ചത്. മകളെ മൃതശരീരം കാണിക്കരുതെന്ന ആത്മഹത്യാ കുറിപ്പും വീട്ടിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.സൈനികനായി വിരമിച്ച ആളായിരുന്നു ഉണ്ണികൃഷ്ണപിള്ള.

സംഭവ സമയം ഇവർ രണ്ടുപേർ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. ബന്ധുവായ ഒരാൾ പലവട്ടം ഫോണിൽ വിളിച്ചിട്ടും എടുത്തില്ല. ഇതേത്തുടർന്ന് വീട്ടിലെത്തി നോക്കിയപ്പോഴാണ് മുറിയിൽ രണ്ടുപേരെയും ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ കണ്ടത്. ഉടൻതന്നെ ഇരുവരെയും താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ബിന്ദു മരിച്ചിരുന്നു.