തീവ്രചുഴലിക്കാറ്റ്: തമിഴ്നാട്ടിൽ പേമാരി, വിമാനങ്ങളും ട്രെയിനുകളും റദ്ദാക്കി
ചെന്നൈ: ബംഗാള്‍ ഉള്‍കടലില്‍ രൂപംകൊണ്ട മിഷോങ് തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ച സാഹചര്യത്തില്‍ ചെന്നൈയില്‍ ജാഗ്രതാ നിര്‍ദേശം. ഇതിന്റെ ഭാഗമായി ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചു. നിലവില്‍ ചെന്നൈയില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയായാണ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്.
മിഷോങ് ശക്തി പ്രാപിച്ചതോടെ തമിഴ്‌നാട്ടില്‍ മഴ കനക്കുകയാണ്. ചെന്നൈയില്‍ നിന്നുള്ള 20 വിമാനങ്ങള്‍ റദ്ദാക്കി. ചില വിമാനങ്ങള്‍ ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു. 23 വിമാനങ്ങള്‍ വൈകും. മെട്രോ, സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.
ഇന്ന് വൈകിട്ട് മിഷോങ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുകയും നാളെ പുലര്‍ച്ചെ കര തൊടുകയും ചെയ്യും. നെല്ലൂരിനും മച്ചിലിപട്ടണത്തിനുമിടയിലാണ് ചുഴലിക്കാറ്റ് കര തൊടുക.