കുറ്റിപ്പുറത്ത് പൂച്ചയെ പച്ചക്ക് തിന്ന യുവാവിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

കുറ്റിപ്പുറത്ത് പൂച്ചയെ പച്ചക്ക് തിന്ന യുവാവിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

വിശപ്പ് സഹിക്കാൻ കഴിയാതെ പൂച്ചയെ പച്ചക്ക് ഭക്ഷിച്ച 27 കാരനായ അസം സ്വദേശിയെ കോഴിക്കോട് കുതിരവട്ടം മാനസിക രോഗ ആശുപത്രിയിലേക്ക് മാറ്റി. പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അസമിൽ നിന്ന് യുവാവിന്റെ ബന്ധുക്കൾ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് തിരിച്ചിട്ടുണ്ട്. 
 
കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്.  നാലുദിവസമായി ഭക്ഷണം കഴിക്കാതിരുന്ന യുവാവ്  വിശന്നിട്ടാണ് പൂച്ചയെ തിന്നതെന്നു കണ്ടു നിന്നവരോട് പറഞ്ഞിരുന്നു. പൊലീസ് എത്തി യുവാവിന് ഭക്ഷണം വാങ്ങി നൽകിയെങ്കിലും പിന്നീട് യുവാവിനെ കാണാതാവുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ യുവാവ് ഈ ഭാഗത്ത് അലഞ്ഞുതിരിയുന്നതായി നാട്ടുകാര്‍ കണ്ടിരുന്നു. അസം സ്വദേശിയാണെന്ന വിവരം മാത്രമാണ് ലഭിച്ചിട്ടുള്ളത്. സംഭവത്തെത്തുടർന്ന് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. അതിനിടെ ഇയാൾ അവിടെനിന്നും പോയെന്നാണ് പൊലീസ് പറയുന്നത്.
 
ഡിസംബർ 12 മുതൽ ആസാമിൽ കാണാതായ യുവാവാണ് ഇതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് യുവാവിൻ്റെ കുടുംബത്തെ വിവരമറിയിച്ചിട്ടുണ്ട്. യുവാവിന് മാനസിക രോഗമുണ്ടെന്നാണ് കുടുംബം പറഞ്ഞത്. കടുംബത്തോട് വരാൻ ആവശ്യപ്പെട്ടിട്ടുണ്ടന്ന് പൊലീസ് അറിയിച്ചു. യുവാവിനെ തൃശൂരിലെ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റും.