ടൈറ്റാനിക്കിലെ യാത്രക്കാരന്റെ വാച്ച് ലേലത്തില്‍ വിറ്റു പോയത് റെക്കോര്‍ഡ് തുകയ്‌ക്ക്
ലണ്ടൻ: ആദ്യയാത്രയില്‍ മുങ്ങിപ്പോയ ടൈറ്റാനിക്കിലെ യാത്രക്കാരന്റെ പോക്കറ്റ് വാച്ച് ലേലത്തില്‍ വിറ്റത് റെക്കോർഡ് തുകയ്‌ക്ക് .
ഇംഗ്ലണ്ടിലെ കമ്ബനിയായ ഹെൻറി ആല്‍ഡ്രിഡ്ജ് & സണ്‍ ശനിയാഴ്‌ച്ചയായിരുന്നു വാച്ച് ലേലത്തില്‍ വിട്ടത്. ഏകദേശം 100,000 - 150,000 പൗണ്ടായിരുന്നു ലേലത്തില്‍ പ്രതീക്ഷിച്ചിരുന്നതെന്നും ഇത്രയും തുക പ്രതീക്ഷിച്ചതല്ലന്നും കമ്ബനി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. യുഎസ് പൗരനാണ് വാച്ച് സ്വന്തമാക്കിയത്.
1912 ഏപ്രില്‍ 15 ന് പുലർച്ചെ ടൈറ്റാനിക് അറ്റ്ലാൻറ്റിക്ക് ആഴങ്ങളിലേക്ക് മുങ്ങുമ്ബോള്‍ ആസ്റ്ററിന് 47 വയസ്സായിരുന്നു പ്രായം. അക്കാലത്ത് ലോകത്തിലെ ഏറ്റവും വലിയ സമ്ബന്നരില്‍ ഒരാളായി ആസ്റ്റർ പ്രശസ്തി നേടിയിരുന്നു. തന്റെ ഭാര്യ മഡലീനെയെ ലൈഫ് ബോട്ടില്‍ കയറ്റി ജീവൻ രക്ഷിച്ചശേഷമായിരുന്നു ആസ്റ്റർ മരണത്തിന് കീഴടങ്ങിയത്.