തെരഞ്ഞെടുപ്പ് സന്ദര്‍ശനത്തിനിടെ ആളുകള്‍ കുറഞ്ഞു; പ്രവർത്തകരോട് പൊട്ടിത്തെറിച്ച്‌ സുരേഷ് ഗോപി

തെരഞ്ഞെടുപ്പ് സന്ദര്‍ശനത്തിനിടെ ആളുകള്‍ കുറഞ്ഞു;  പ്രവർത്തകരോട് പൊട്ടിത്തെറിച്ച്‌ സുരേഷ് ഗോപി

സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നതോടെ പ്രചാരണ രംഗത്ത് സജീവമാണ് സുരേഷ് ഗോപി . എന്നാല്‍ ശാസ്താംപൂവ്വം ആദിവാസി കോളനിയിലെ സന്ദർശനത്തിന് ആളു കുറഞ്ഞതില്‍ പ്രവർത്തകരോട് പൊട്ടിത്തെറിച്ചരിക്കുകയാണ് സുരേഷ് ഗോപി.

തെരഞ്ഞെടുപ്പ് സന്ദർശനത്തിനിടെ ആളുകള്‍ കുറഞ്ഞതും വോട്ടർ പട്ടികയില്‍ പ്രവർത്തകരുടെ പേര് ചേർക്കാത്തതുമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. നിങ്ങള്‍ എനിക്ക് വോട്ട് മേടിച്ച്‌തരാനാണെങ്കില്‍ വോട്ട് ചെയ്യുന്ന പൗരന്മാർ ഇവിടെയുണ്ടാകണം. നിങ്ങള്‍ സഹായിച്ചില്ലെങ്കില്‍ നാളെ തന്നെ ഞാൻ തിരുവനന്തപുരത്തേക്ക് പോകും. അവിടെ പോയി രാജീവ് ചന്ദ്രശേഖറിന് പ്രവർത്തിച്ചുകൊള്ളാമെന്നും സുരേഷ് ഗോപി പ്രവർത്തകരോട് പറഞ്ഞു.

അതേസമയം,തൃശൂരില്‍ എതിര്‍ സ്ഥാനാര്‍ത്ഥി ആരെന്നത് തന്‍റെ വിഷയമല്ലെന്നും സുരേഷ് ഗോപി. ബിജെപി വിജയിക്കും എന്നാണ് സുരേഷ് ഗോപി ആവര്‍ത്തിക്കുന്നത്. തൃശൂരില്‍ ടിഎൻ പ്രതാപനെ മാറ്റി കെ മുരളീധരനെ മത്സരിപ്പിക്കാനുള്ള കോണ്‍ഗ്രസിന്‍റെ തീരുമാനത്തില്‍, സ്ഥാനാര്‍ത്ഥികള്‍ മാറിവരുമെന്നും അതിന് അതിന്‍റേതായ കാരണം ഉണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.