ഇന്ത്യന്‍ കാക്കകളെ തുരത്താന്‍ നടപടിയുമായി വീണ്ടും സൗദി അറേബ്യ

ഇന്ത്യന്‍ കാക്കകളെ   തുരത്താന്‍ നടപടിയുമായി വീണ്ടും സൗദി അറേബ്യ
റിയാദ്: ഇന്ത്യന്‍ കാക്കകളെ നിന്ന് തുരത്താന്‍ നടപടിയുമായി വീണ്ടും സൗദി അറേബ്യ. രണ്ട് മാസത്തെ ഇടവേളക്ക് ശേഷം ഇന്ത്യൻ കാക്കകളുടെ ശല്യം രൂക്ഷമായതോടെയാണ് നടപടി. ദേശീയ വന്യജീവി വികസന കേന്ദ്രമാണ് കാക്ക നിയന്ത്രണ നടപടിക്ക് വീണ്ടും തുടക്കം കുറിച്ചിരിക്കുന്നത്..
 
രാജ്യത്ത് വിരുന്നെത്തിയ കാക്കകള്‍ മടങ്ങിപ്പോകാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇക്കഴിഞ്ഞ ആഗസ്റ്റില്‍ സൗദിയില്‍ ഇന്ത്യന്‍ കാക്കകളുടെ എണ്ണം രൂക്ഷമായതോടെ സമാനമായ നടപടി പരിസ്ഥിതി വകുപ്പ് സ്വീകരിച്ചിരുന്നു. ഫറസാന്‍ ദ്വീപിലെ വന്യജീവി സങ്കേതത്തില്‍ നിന്ന് 35% കാക്കകളെ തുരത്തിയതായി അന്ന് ദേശീയ വന്യജീവി സംരക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. 140ലേറെ കാക്ക കൂടുകളും നശിപ്പിച്ചിരുന്നു.
 
തെക്കുപടിഞ്ഞാറന്‍ മേഖലയിലെ ചെങ്കടലിലുള്ള ഫറസാന്‍ ദ്വീപിലാണ് കാക്കകളുടെ ശല്യം ഏറ്റവും കൂടുതലായിട്ടുള്ളത്. വൈദ്യുത ലൈനുകളില്‍ കൂടുകൂട്ടി വൈദ്യുതി തടസമുണ്ടാക്കുന്നതടക്കം വലിയ ശല്യമാണ് കാക്കകള്‍ ഉണ്ടാക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. കാക്കകളുടെ വരവോടെ ആ പ്രദേശത്തെ ചെറുജീവികളുടെ എണ്ണം കുറഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്.
 
ദേശീയ വന്യജീവി വികസന കേന്ദ്രം കാക്കകളെ തുരത്താനുളള നടപടിക്ക് തുടക്കം കുറിച്ചു.