കോണ്‍ഗ്രസിന് തിരിച്ചടി; യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാൻ സജി മഞ്ഞക്കടമ്ബില്‍ രാജിവെച്ചു

കോണ്‍ഗ്രസിന് തിരിച്ചടി; യുഡിഎഫ്  കോട്ടയം ജില്ലാ ചെയര്‍മാൻ സജി മഞ്ഞക്കടമ്ബില്‍ രാജിവെച്ചു

കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന് തിരിച്ചടി. കേരള കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റും യുഡിഎഫ് ജില്ലാ ചെയർമാനുമായ സജി മഞ്ഞകടമ്ബില്‍ മുഴുവൻ പദവികളും രാജിവെച്ചതോടെ കോട്ടയത്തെ സ്ഥാനാർഥി നിര്ണയവുമായി ബന്ധപ്പെട്ട് പാർട്ടിയിലുണ്ടായ ഭിന്നിപ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ജില്ലയില്‍ മുന്നണിയുടെ ഒന്നാമൻ തന്നെ രാജിവെച്ചതോടെ പാർട്ടിയിലെയും യുഡിഎഫിലെയും ഭിന്നത പൊട്ടിത്തെറിയായി മാറിയിരിക്കുകയാണ്. കോട്ടയത്തെ യുഡിഎഫ് നേതൃത്വത്തിനുള്ളിലുണ്ടായ ഈ പൊട്ടിത്തെറി തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിനെ ഒന്നാകെ പിടിച്ചുലച്ചിട്ടുണ്ട്.

കോട്ടയത്ത് സ്ഥാനാർത്ഥിയാവാൻ ആഗ്രഹിച്ചയാളാണ് സജി മഞ്ഞക്കടമ്ബില്‍. അദ്ദേഹം പരസ്യമായി ഇക്കാര്യം പറയുകയും ചെയ്തിട്ടുണ്ട്. പിന്നീട് പി ജെ ജോസഫ് ഇടപെട്ട് നിയമസഭാ തെരഞ്ഞെടുപ്പില്‍ പരിഗണിക്കാമെന്ന് പറഞ്ഞ് അനുനയിപ്പിക്കുകയായിരുന്നു. എന്നാല്‍ സജിയെ വെട്ടി ഇവിടേക്ക് ഇടുക്കിയില്‍ നിന്ന് ഫ്രാൻസിസ് ജോർജിനെ കൊണ്ടുവന്നത് മോൻസ് ജോസഫിന്റെ പരിശ്രമത്തിലാണെന്നാണ് സജിയുടെ അവകാശവാദം.

മോൻസ് ജോസഫ് ഉള്ള പാർട്ടിയിലോ മുന്നണിയിലോ ഇനി താനില്ലെന്നും യുഡിഎഫുമായി തനിക്ക് ഇനി യാതൊരു ബന്ധുവുമില്ലെന്നും വ്യക്തമാക്കിയാണ് സജി മഞ്ഞക്കടമ്ബന്റെ പടിയിറക്കം. 12 വർഷത്തിനിടെ നാല് തവണ മുന്നണിയും നാല് തവണ പാർട്ടിയും മാറിയതിലൂടെ കേരളത്തിലെ ഏറ്റവും വലിയ കാലുമാറ്റക്കാരനായ ഫ്രാൻസീസ് ജോർജിനെ ഇടുക്കിയില്‍ നിന്ന് കോട്ടയത്തേക്ക് ഇറക്കുമതി ചെയ്തത് ജില്ലയിലെ പാർട്ടി നേതൃത്വത്തെ ഇല്ലായ്മ ചെയ്യാനാണെന്നാണ് സജി മഞ്ഞക്കടമ്ബലിനെ അനുകൂലിക്കുന്നവരുടെ ആരോപണം.

കോട്ടയത്ത് കോണ്‍ഗ്രസിന്റെ നാമമാത്ര സാന്നിധ്യത്തെ പൊതുജനമധ്യത്തില്‍ സജീവ സാന്നിധ്യമാക്കി മാറ്റിയ പ്രവർത്തന ശൈലിയായിരുന്നു സജി മഞ്ഞക്കടമ്ബലിന്റേത്.