നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെച്ചു; സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ

യമനിൽ വധശിക്ഷയ്ക്ക് വിധിച്ച മലയാളി നഴ്സ് നിമിഷ പ്രിയയുടെ ശിക്ഷാ നടപടികൾ നീട്ടിവെച്ചു. ഗോത്രതലവൻമാരുമായി നടത്തിയ ചർച്ചയിലാണ് നടപടി. വിവരം കേന്ദ്രസർക്കാർ സ്ഥിരീകരിച്ചു.
യെമനിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 2025 ജൂലൈ 16-ന് നടത്താൻ നിശ്ചയിച്ചിരുന്ന വധശിക്ഷ മാറ്റിവച്ചതായി അറിയാൻ കഴിഞ്ഞതായി കേന്ദ്രം അറിയിച്ചു.
കേസിൻ്റെ തുടക്കം മുതൽ ഈ വിഷയത്തിൽ സാധ്യമായ എല്ലാ സഹായവും നൽകിവരുന്ന ഇന്ത്യ, ശ്രീമതി നിമിഷപ്രിയയുടെ കുടുംബത്തിന് എതിർ കക്ഷിയുമായി പരസ്പര സമ്മതത്തോടെയുള്ള ഒരു പരിഹാരത്തിലെത്താൻ കൂടുതൽ സമയം തേടുന്നതിന് സമീപ ദിവസങ്ങളിൽ സമഗ്രമായ ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും കേന്ദ്രസർക്കാർ പറഞ്ഞു.
കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടലിനെ തുടർന്നാണ് നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ചത്. യെമനിലെ പ്രമുഖ സൂഫി ഗുരുവായ ഷൈഖ് ഹബീബ് ഉമർ ബിൻ ഹബീദുൽ വിഷയത്തിൽ ഇടപെട്ടതോടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള അനൗദ്യോഗിക ചർച്ചകൾ കഴിഞ്ഞ ദിവസം ആരംഭിച്ചത്. ഗോത്ര നേതാക്കളും, തലാലിൻ്റെ ബന്ധുക്കളും, നിയമസമിതി അംഗങ്ങളും, കുടുംബാംഗങ്ങളും ചർച്ചകളിൽ പങ്കാളികളായിരുന്നു.