കാനം രാജേന്ദ്രന് വിട നല്‍കി കേരളം

കാനം രാജേന്ദ്രന്  വിട നല്‍കി കേരളം

കോട്ടയം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്  വിട നല്‍കി കേരളം.

കോട്ടയം കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടുവളപ്പില്‍ ഞായറാഴ്ച രാവിലെ 11നായിരുന്നു. സംസ്കാരച്ചടങ്ങുകള്‍ . വീടിന്‍റെ തെക്കുവശത്തെ പുളിമരച്ചുവട്ടില്‍ പിതാവ് വി.കെ. പരമേശ്വരൻ നായര്‍ക്ക് ചിതയൊരുക്കിയ സ്ഥലത്തോട് ചേര്‍ന്നാണ് കാനത്തിനും അന്ത്യവിശ്രമം ഒരുക്കിയത്. മകൻ സന്ദീപ് ചിതക്ക് തീ കൊളുത്തി. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം നടന്നത്.

സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ. നാരായണ, ബിനോയ് വിശ്വം, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സി.പി.ഐ തമിഴ്നാട്, കര്‍ണാടക സംസ്ഥാന സെക്രട്ടറിമാര്‍, വിവിധ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക നേതാക്കള്‍ എന്നിവര്‍ കാനത്തിന് അന്തിമോപചാരം അര്‍പ്പിക്കാൻ ഞായറാഴ്ച വാഴൂരിലെ വസതിയിലെത്തി. പൊലീസിന്‍റെ നേതൃത്വത്തില്‍ സുരക്ഷാക്രമീകരണങ്ങളും ഒരുക്കിയിരുന്നു.