ആക്രമണകാരിയായ എമുവിനെ വെടിവച്ചു കൊന്നു
ബര്‍ലിന്‍: പറക്കാനാവാത്ത പക്ഷിയായ എമു ആക്രമണകാരിയായതിനെ തുടര്‍ന്ന് വെടിവച്ചുകൊന്നതായി പോലീസ്. ജര്‍മൻ സംസ്ഥാനമായ തുരിംഗനിലാണ് സംഭവം.
മധ്യ കിഴക്കന്‍ സംസ്ഥാനമായ തുരിംഗിയയിലെ ചെറിയ പട്ടണമായ ഷ്ലോതൈമിന് സമീപമുള്ള ഒരു ചുറ്റുമതിലില്‍ നിന്ന് 12 വയസുള്ള എമു രക്ഷപ്പെടുകയും, പിന്നീട് ഇത് ഒരു ഗ്രാമീണ റോഡിന് സമീപമുള്ള വയലില്‍ കാണപ്പെടുകയും ചെയ്തു.
ഹൈവേയിലേക്ക് ഓടാന്‍ തുടങ്ങുമ്ബോള്‍ സമീപത്തെ റോഡിലെ വാഹനയാത്രക്കാര്‍ക്ക് ഇത് അപകടമുണ്ടാക്കുമെന്ന് അധികൃതര്‍ ഭയപ്പെട്ടു. എന്നാല്‍, പക്ഷിയെ പിടികൂടാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടെന്നും സ്ഥലത്തെത്തിയ ഉടമയ്ക്ക് പോലും അതിനെ മെരുക്കാന്‍ സാധിച്ചില്ലെന്നും പോലീസ് പറഞ്ഞു.
അഗ്നിശമന സേനയ്ക്കും പോലീസിനും ഭീഷണിയായി മാറുകയും കൂടുതല്‍ അക്രമാസക്തമാവുകയും ചെയ് തതോടെയാണ് വെടിവച്ചത്.