മദ്യപിച്ച് വാഹനം ഓടിച്ച 884 പേരുടെ ലൈസൻസ് റദ്ദാക്കാൻ ശുപാർശ
കൊച്ചി: സംസ്ഥാനത്ത് മദ്യപിച്ച് വാഹനം ഓടിച്ച 2799 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു . 884 പേരുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിന് ശുപാര്‍ശ ചെയ്തു. ഒരാഴ്ചക്കിടെ നടന്ന ട്രാഫിക് നിയമലംഘനങ്ങളിലാണ് നടപടി. മദ്യപിച്ചുള്ള വാഹനമോടിക്കലിനെതിരെ ശക്തമായ നടപടികൾക്ക് തയ്യാറെടുക്കുകയാണ് സർക്കാര്‍.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ റോഡപകടങ്ങളുടെ പശ്ചാത്തലത്തിൽ പൊതുമരാമത്ത് മന്ത്രി പികെ ബഷീർ ഉന്നതതല അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ഡിജിപി, ട്രാൻസ്‌പോർട്ട് കമ്മീഷണർ, എൻഎച്ച്എഐ സംസ്ഥാന മേധാവി,നാറ്റ്‌പാക്, റോഡ് സേഫ്റ്റി അതോറിറ്റി ഉദ്യോഗസ്ഥർ, ജില്ലാ കളക്ടർമാർഎന്നിവരുടെ അടിയന്തര യോഗമാണ് നടക്കുക.
സംസ്ഥാനത്തെ പ്രധാന റോഡുകളിലും ദേശീയപാതകളിലും ഉണ്ടായ അപകടങ്ങളുടെ കാരണങ്ങൾ വിശദമായി അവലോകനം ചെയ്യാനാണ് മന്ത്രിയുടെ നീക്കം.