പിജി ഡോക്ടറുടെ ആത്മഹത്യ; ആരോപണ വിധേയനായ ഡോക്ടര്‍ റുവൈസിനെ പ്രതി ചേര്‍ത്തു

പിജി ഡോക്ടറുടെ ആത്മഹത്യ; ആരോപണ വിധേയനായ ഡോക്ടര്‍ റുവൈസിനെ പ്രതി ചേര്‍ത്തു

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പിജി ഡോക്ടര്‍ ഷെഹനയുടെ ആത്മഹത്യയില്‍ ആരോപണവിധേയനായ ഡോക്ടര്‍ റുവൈസിനെ പ്രതിചേര്‍ത്തു.

ആത്മഹത്യാ പ്രേരണക്കുറ്റവും സ്ത്രീധന നിരോധന നിയമവും ചുമത്തി. റുവൈസിനെതിരെ ഷഹനയുടെ മാതാവും സഹോദരിയും മൊഴി നല്‍കി.

ഭീമമായ സ്ത്രീധനം നല്‍കാത്തതിനാല്‍ വിവാഹത്തില്‍ നിന്ന് റുവൈസ് പിന്മാറുകയായിരുന്നു. സ്ത്രീധന ചോദിച്ചതാംണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് നടപടി. പിജി ഡോക്ടര്‍മാരുടെ സംഘടനയില്‍ നിന്ന് റുവൈസിനെ നീക്കിയതായി കെഎംപിജിഎ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് കൂടിയ അളവില്‍ അനസ്തേഷ്യ കുത്തിവെച്ച്‌ മരിച്ച നിലയില്‍ ഫ്ലാറ്റില്‍ ഡോ ഷെഹനയെ കണ്ടെത്തുന്നത്. സ്ത്രീധനത്തെ ചൊല്ലി സുഹൃത്തുമായി നടത്താനിരുന്ന വിവാഹം മുടങ്ങിയതാണ് ഷഹനയുടെ മരണത്തിന് കാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.