പ്രാഗിലെ സര്‍വകലാശാലയില്‍ വെടിവെപ്പ്: 15 പേര്‍ കൊല്ലപ്പെട്ടു
പ്രാഗ്: ചെക്ക് റിപ്പബ്ലിക്ക് തലസ്ഥാനമായ പ്രാഗിലെ സര്‍വകലാശാലയിലുണ്ടായ വെടിവെപ്പില്‍ 15 പേര്‍ കൊല്ലപ്പെട്ടു.24 പേര്‍ക്ക് പരിക്കേറ്റതായും പൊലീസും പ്രാഗ് എമര്‍ജൻസി സര്‍വീസും അറിയിച്ചു. അക്രമിയും കൊല്ലപ്പെട്ടതായി പൊലീസ് പറഞ്ഞു.
പ്രാദേശിക സമയം ഉച്ചക്ക് മൂന്നോടെ പ്രാഗിലെ ചാള്‍സ് സര്‍വകലാശാലയിലാണ് വെടിവെപ്പുണ്ടായത്. ഫാക്വല്‍റ്റി ഓഫ് ആര്‍ട്സ് കെട്ടിടത്തില്‍ അക്രമി തലങ്ങും വിലങ്ങും വെടിയുതിര്‍ക്കുകയായിരുന്നു. അക്രമിയുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
രാജ്യത്തെ നടുക്കിയ സംഭവത്തെ തുടര്‍ന്ന് പ്രധാനമന്ത്രി പീറ്റര്‍ ഫിയാല പരിപാടികള്‍ റദ്ദാക്കി പ്രാഗിലേക്ക് തിരിച്ചു.