ദൈവം ഉയിർത്തെഴുന്നേറ്റു; ലേഖനം , സപ്ന അനു ബി ജോർജ്

എല്ലാവർക്കും ദൈവപുത്രന്റെ ഉയിർത്തെഴുന്നേൽപിന്റെ ആശംസകൾ. പീഡാനുഭവത്തിനപ്പുറം പ്രത്യാശയുണ്ടെന്ന് ഓരോ ഈസ്റ്ററും നമ്മെ ഓർമിപ്പിക്കുന്നു.
ക്രിസ്തുവിന്റെ 12 ശിഷ്യന്മാരും, അവരുടെ ലൌകിക ജീവിതത്തെ ഉപേക്ഷിച്ച് 3 വർഷത്തെ ദൈവവേലക്കായി,യേശുവിനെ പിന്തുടർന്നു. ഇസ്കറിയോത്ത യൂദ, പത്രോസ്സ്, അന്ത്രയോസ്സ്, മർക്കോസ്, ഫിലിപ്പിയർ, ബർത്തലോമിയോ, ശിമയോൻ, മത്തായി, തോമസ്, യോഹന്നാൻ. മൂന്നുവർഷത്തെ ദൈവത്തിന്റെ ശിഷ്യന്മാരായി അദ്ദേഹത്തോടൊപ്പം ജീവിച്ച ഇവർ, മശിഹായുടെ മതത്തെ സ്ഥാപിക്കുന്നതിനായി മരിച്ച യേശുവിനൊപ്പം , അവരുടെ ജീവിതം കൊണ്ടു സാക്ഷ്യപ്പെടുത്തി, സത്യത്തെ!. ദൈവത്തെ ജീവിച്ചിരിക്കുന്ന ദൈവമായി വിശ്വസിക്കുന്നവർക്ക്, അദ്ദേഹത്തിന്റെ പാതയിലൂടെ ജീവിക്കാൻ, “ദൈവം മുന്നിലും നാം പിന്നിലും“ എന്ന വാക്യത്തെ മുൻ നിർത്തി ജീവിക്കാൻ സാധിക്കുന്നു. നമ്മുടെ പാപങ്ങൾക്കായി ജീവിച്ചു മരിച്ച് ഉയർത്തെഴുനേറ്റ യേശു, നമ്മുടെ മനസ്സിൽ താഴ്മയുടെ വിത്തുപാകി, അതിൽ നിന്നു മുളച്ചു വരുന്ന ഒരു ജീവനും,‘ഞാൻ എന്റെ, എനിക്ക് ‘എന്ന വാക്കുകളെ ജീവിതത്തിൽ നിന്നും പാടെ തുടച്ചുമാറ്റാൻ മനസ്സിനെ സജ്ജമാക്കുന്നു. ദുബായിൽ കുടുംബത്തോടൊപ്പം കഴിയുന്ന നീന എന്ന വീട്ടമ്മക്ക്, ദൈവത്തിൽ പൂർണ്ണവിശ്വസമാണ്! ദൈവം നമുക്കായി ഉയർത്തെഴുനേറ്റുകഴിഞ്ഞു എന്നത് ഒരു ഉറച്ച വിശ്വാസമാണ്. ഉയർത്തെഴുനേറ്റ്, പിതാവിന്റെ വലതുഭാഗത്തിരുന്ന്,നമുക്കുവേണ്ടി മധ്യസ്ഥത പറഞ്ഞ്, മനുഷ്യന്റെ പാപങ്ങളെ ക്ഷമിച്ചു നൽകണം എന്നു വാദിച്ചുകൊണ്ടിരിക്കുന്നു,എന്ന വിശ്വാസം ആണ് ഇന്ന് ഓരോ മനുഷ്യനെയും മുന്നോട്ടു നയിക്കുന്നത്.
“ക്രിസ്തു ഉയിർത്തെഴുന്നേറ്റു”എന്നൊരാൾ പറയുമ്പോൾ“സത്യം സത്യമായ് അവിടുന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു”എന്ന് മറ്റേയാൾ പ്രതിവചിക്കുമായിരുന്നു,പണ്ട്!. ആദ്യത്തെ മൂന്നു നൂറ്റാണ്ടുകളിൽ പാസ്ക എന്ന പേരിൽ ഈസ്റ്റർ ആചരിച്ചിരുന്നു. പാസ്ക്ക എന്ന പദം യഹൂദരുടെ പെസഹാ എന്ന പദത്തിൽ നിന്നാണ് ഉരുതിരിഞ്ഞു വന്നത്.ഈ പാസ്ക്ക പെരുന്നാൾ പീഡാനുഭവവും മരണവും ഉയിർപ്പും ചേർന്നുള്ള ആഘോഷമായിരുന്നു. നാലാം നൂറ്റാണ്ടു മുതൽ ദുഃഖവെള്ളിയാഴ്ച വേറിട്ട് ആഘോഷിച്ച് തുടങ്ങി. സുറിയാനി പാരമ്പര്യത്തിലുള്ള സഭകൾക്കിടയിൽ ഇപ്പോഴും ഈസ്റ്ററിനെ ‘ഉയിർപ്പ് പെരുന്നാൾ’ എന്നർത്ഥമുള്ള ‘ക്യംതാ പെരുന്നാൾ’ എന്ന് വിളിക്കുന്ന പഴയ പതിവും നിലനിൽക്കുന്നു. ഈസ്റ്റർ ദിവസം ഗ്രിഗോറിയൻ കലണ്ടറിലെ ഏപ്രിൽ 4 മുതൽ മേയ് 8 വരെയുളള ഒരു ഞായറാഴ്ചയാണ് ആചരിക്കുന്നത്. മാർച്ച് 21-ന് ശേഷം വരുന്ന പൂർണ ചന്ദ്രനുശേഷം ഉള്ള ആദ്യത്തെ ഞായർ ഈസ്റ്റർ ആയി നിശ്ചയിക്കുന്ന രീതിയാണ് ഇപ്പോൾ ഉള്ളത്. മാസം 14 യഥാർത്ഥ പൌർണമി ,പൂർണ ചന്ദ്രൻ ആകണം എന്നില്ല, ഒന്നോ രണ്ടോ ദിവസം മാറി വന്നേക്കാം. അതുകൊണ്ട് നീസാൻ 14 നെ ‘പെസഹാ പൌർണമി’ എന്ന് വിളിക്കുന്നു.ഈ ഈസ്റ്റർ ഞായറിനു മുൻപ് വരുന്ന ബുധനാഴ്ച ആണ് ക്രൈസ്തവർ പെസഹായായി ആഘോഷിക്കുന്നത്. “ആദ്യം നാം മനസ്സിലാക്കേണ്ടത് ക്രിസ്ത്യാനികൾ അല്ല ആദ്യമായി ഈസ്റ്റർ ആഘോഷിച്ചിരുന്നത് . പഴയ നിയമ പുസ്തകത്തിൽ ജാതീയ ദൈവങ്ങളുടെ പേർ കൊടുത്തിട്ടുണ്ട് . ക്രിസ്തുയേശുവിന്റെ ത്യാഗത്തെയും പീഡാനുഭവത്തെയും,നമ്മളുടെ ജീവതത്തിന്റെ നെട്ടോട്ടത്തിനിടയിൽ ഓർക്കുന്ന അൻപതു ദിവസങ്ങൾ ആണ്, ഫെബ്രുവരി പതിനഞ്ചു മുതൽ ഏപ്രിൽ നാലു വരെ ഈസ്റ്ററിനു മുൻപുള്ള ഈ നൊയമ്പുമാസം. നമ്മുടെ പാപങ്ങൾക്കു വേണ്ടി ത്യാഗം ചെയ്ത യേശുക്രിസ്തുവിന്റെ പീഡാനുഭവങ്ങളുടെ ഓർമ്മദിവസങ്ങൾ കൂടിയാണ് ഈ ദിവസങ്ങൾ.
ഈസ്റ്റർ
കടന്നു പോകുക എന്നർത്ഥമുള്ള പാക്സാ എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് പെസഹാ എന്ന പദം ഉണ്ടായത്. ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ ഈസ്റ്ററിനു തൊട്ടു മുൻപുള്ള വെള്ളിയെ ദുഃഖവെള്ളിയാഴ്ച ആയി ആചരിക്കുന്നു. യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും തുടർന്നു കാൽവറി മലയിലെ കുരിശു മരണത്തിന്റെയും ഓര്‍മക്കായിട്ടാണു ദുഃഖവെള്ളി ആചരിക്കുന്നത്. പാശ്ചാത്യ നാടുകളില്‍ ഈ ദിവസത്തെ ‘ഗുഡ് ഫ്രൈഡേ‘ എന്നും സുറിയാനി സഭ തുടങ്ങിയ ഓർത്തഡോക്സ് സഭകളിൽ ഈ ദിവസം വലിയ വെള്ളി അഥവാ ഗ്രെയിറ്റ് ഫ്രൈഡേ എന്നും വിളിക്കുന്നു. യേശു ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച, തന്റെ ശിഷ്യന്മാരുടെ കാലുകൾ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക കാണിച്ച പെസഹാ വ്യാഴത്തിന്റെ പിറ്റേന്നാണു ദുഃഖവെള്ളി. ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഓർമ്മ കൊണ്ടാടുന്ന ദിനമാണ് ഈസ്റ്റർ ലോകത്തിലെ ഏല്ലാ ക്രിസ് തുമതവിശ്വാസികളും ഈസ്റ്റർ പുണ്യദിനമായി കരുതുന്നു. ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റർ ആഘോഷിക്കുന്നത്.
70'കളീലെയും 80' കളിലെയും, പള്ളികളിൽ നടത്തിയിരുന്ന ഈസ്റ്റർ വ്യത്യസ്ഥമായിരുന്നില്ല. മറുനാട്ടിലെ അന്തേവാസികൾ ആയതിന്റെ ഒരു നല്ലകാര്യം നാട്ടിലെ സഭകളുടെ വ്യതിചലനങ്ങളും,രീതികളും മറ്റും മാറുന്നതും ,അത് നമ്മുടെ ജീവിതരീ തികളെ പ്രതികൂലമായി ബാധിക്കുന്നത് ഇവിടെ അറിയുന്നില്ല എന്നതുമാത്രമാണ്.കനേഡിയൻ ഇന്ധ്യൻ ആയി ജീവിക്കുംബോൾ,നാട്ടിലെ ജീവിതരീതികളിലൂടെയും , ആചാരങ്ങളിലൂടെയും ജീവിക്കാൻ വളരെ ശ്രദ്ധിക്കുന്നു.വിരുന്നുകാരായി നാട്ടി ൽ നിന്നും എത്തുന്നവർക്ക്, 30 വർഷം പുറകോട്ടോടിയ ഘടികാരം പോലെ നാടിന്റെ പരംബരാഗതമായ വിശ്വാസങ്ങളെ നിലനിർത്തിക്കൊണ്ടുപോകാൻ സാധിക്കുന്നു.
നാം ദൈവത്തിൽ നിന്നും വ്യതിചലിച്ചുവോ അതോ കുറുക്കുവഴിവൾ അന്വേഷിക്കുന്നോ ?
നമ്മുടെ കാലാകാലങ്ങളായുള്ള വിശ്വാസത്തിൽ നിന്നും വ്യതിചലിക്കുന്ന മനസ്സുകൾ ദൈവത്തിലേക്കുള്ള ഒരു എളുപ്പവഴിയായാണോ ഇന്നത്തെ പുതിയ വിശ്വാസങ്ങളും സഭയെയും കാണുന്നത് എന്നറിയില്ല, മറിച്ച് മനസ്സിൽ മാത്രം വിശ്വാസിയും,ദൈവത്തിന്റെ വചനങ്ങൾക്കതീതമായ പ്രവർത്തികളും ചിന്താഗതികളും മാത്രമാണ് ഇന്നത്തെ മനുഷ്യമനസ്സുകൾ .കുടുംബപരമായും ,പരംബരാഗതമായും നമുക്ക് കിട്ടിയിരിക്കുന്ന
വിശ്വാസങ്ങളും ആരാധനാരീതികളും നമ്മൾ എന്നേ മറന്നു! ഇന്നത്തെക്കാലത്തെ
ന്യൂക്ലിയർ കുടുംബബന്ധങ്ങളപ്പറ്റി ബെറ്റി പറയുന്ന കഥ ഇതിനുദാഹരണമാണ് ,
ആഘോഷങ്ങളും അതുപോലെ അർത്ഥ മില്ലാതെയായിത്തീരുന്നു.ധനവാനായ ഒരു
വല്യപ്പച്ചൻ, കേൾവി നഷ്ടപ്പെട്ടപ്പോൾ,അതിനുള്ള ഉപകരണം വാങ്ങി ഉപയോഗിച്ചു
തുടങ്ങി.ഡോക്ടർ വളരെ സന്തോഷത്തോടെ അപ്പച്ചനോടു ചോദിച്ചു,താങ്കളുടെ
മക്കളും,കൊച്ചുമക്കളും വളരെ സന്തോഷത്തിലായിരിക്കുമല്ലോ,!എന്നാൽ
അദ്ദേഹത്തിന്റെ ഉത്തരം,ഇങ്ങനെയായിരുന്നു,ഇല്ല ഞാൻ അവരോടു
പറയാതെ,അവരുടെ പൊള്ളയായ സംസാരങ്ങൾ കേട്ടുകൊണ്ടിരിക്കുന്നു. ഇത്തരം
സംസാരത്തിന്റെ ആന്തരഫലം ഒന്നെയുണ്ടായുള്ളു , അവർക്കു വേണ്ടി
എഴുതിവെച്ചിരുന്ന വിൽപത്രം ഞാൻ 2 തവണ മാറ്റി എഴുതി,അത്രമാത്രം ശുദ്ധ
അസംബന്ധങ്ങൾ ആണ് അവരുടെ സംസാരവും, ബന്ധങ്ങളും!
ഈസ്റ്റർ വിഭവങ്ങൾ
മലയാളിക്ക് ഈസ്റ്റർ രുചിയിൽ ആദ്യം നാവിൻതുമ്പിലെത്തുന്നത് പാലപ്പമായിരിക്കും.
ബൺ, കേക്ക്, മുട്ട, ആട്, താറാവ്, കോഴി എന്നിവ രക്ഷിതാവിന്റെ
ഉയപ്പെഴുനേൽപ്പിന്റെ വിരുന്നിന്റെ ഭാഗമാണ് ലോകമെംബാടുമുള്ള എല്ലാ
ക്രിസ്ത്യാനികളും കരുതുന്നത്. കോഴിയും താറാവും കറികൾക്ക് കേരളത്തിൽ
പലയിടത്തും പല രുചിയാണ്. ലോകമെങ്ങും ആഘോഷിക്കപ്പെടുന്ന
ഉയിർത്തെഴുന്നേൽപ്പ് ഉൽസവത്തിന് വ്യത്യസ്തതയാർന്ന ഭക്ഷണക്രമമാണ് എല്ല
ക്രിസ്തീയ കുടുംബങ്ങളിലും!കൂടെ ഇളംചൂടോടെ വെള്ളയപ്പവും,ഇന്റി
അപ്പവുമൊക്കെയാണ്. കുരിശിനു മുകളിൽ എന്ന പദത്തിൽ“ഐഎൻ ആർ“ ൽ
നിന്നാണ് അപ്പത്തിന് ‘ഇന്റി‘യെന്നു പേരു കിട്ടിയതെന്ന് പറയപ്പെടുന്നു.മാവ്
പുളിപ്പിക്കാതെ ഉണ്ടാക്കുന്ന അപ്പമായതുകൊണ്ട് ”പുളിയാത്തപ്പം” എന്നും കുരുത്തോല
കൊണ്ടുളള കുരിശടയാളം അപ്പത്തിന്മേൽ പതിപ്പിക്കുന്നതു കൊണ്ട് ”കുരിശപ്പം” എന്നും
ഇതിനു പേരുണ്ട്.യെഹൂദ പാരമ്പര്യമനുസരിച്ച് കുടുംബനാഥന്റെ നേതൃത്വത്തിൽ
പെസഹാ അത്താഴം കഴിച്ചിരുന്നതിന്റെ പിന്തുടർച്ചയാണിത്. ഗൃഹനാഥന്റെ
നേതൃത്വത്തിൽ മാവു കുഴച്ച് അതിനു മുകളിൽ ഓശാന ഞായറാഴ്ച പളളിയിൽ നിന്നു
ലഭിച്ച കുരുത്തോലയുടെ ഭാഗം കൊണ്ട് കുരിശടയാളം പതിപ്പിച്ച് ആവിയിൽ
പുഴുങ്ങിയാണ് ഇണ്ടറി അപ്പം ഉണ്ടാകുന്നത്. ഗൃഹനാഥൻ പെസഹാ വ്യാഴാഴ്ച
വൈകുന്നേരം ഈ അപ്പം മുറിച്ച് പ്രായക്രമമനുസരിച്ച് കുടുംബാംഗങ്ങൾക്ക്
കൊടുക്കുന്നു.തേങ്ങാപ്പാലും ശർക്കരയും ചേർത്ത് തിളപ്പിച്ച് അതിൽ ചെറുതായി
മുറിച്ച പഴവും കുരുത്തോലയുടെ കഷണങ്ങളും ഇട്ടു തയ്യാറാക്കിയ
മധുരപാനിയത്തിൽ മുക്കിയാണ് ഇണ്ടറിയപ്പം ഭക്ഷിക്കുന്നത്.അക്രൈസ്തവർക്ക്
ഈ അപ്പം നല്കാറില്ല.ഇതിന്റെ ഒരംശംപോലും അടുത്ത ദിവസത്തേക്ക് മാറ്റി
വയ്ക്കുകയോ,നിലത്തു കളയുകയോ ചെയ്യാൻ പാടില്ല.
ഇണ്ടറി അപ്പത്തിന്റെ പാൽ
ശർക്കര - തേങ്ങാപ്പാൽ എന്നിവ അടുപ്പത്തുവെച്ച്,കുറുക്കി , കൂടെ ജീരകം -
എള്ള് - എള്ള എന്നിവ വറുത്തുപൊടിച്ചു ചേർക്കുക.കുരുേത്താല കുരിശ്
ആകൃതിയിൽ പാലിൽ മുറിച്ച് ഇടണം.അവസാനും അൽപ്പം ഉപും ചുക്ക്
പാടിച്ച് ഇളക്കിച്ചേർക്കുക, ഇതിലേക്ക് ചിലർ പഴം കൂടി മുറിച്ചുചേർത്ത്
,ഇൻഡ്രിയപ്പം മുക്കി കഴിക്കാറുണ്ട്.
ഒരു അടിവര
ബെറ്റിയുടെ ഈ വാക്കുകളെ നമ്മളോരൊരുത്തരും അടിവരയിട്ട്
സ്വീകരിക്കേണ്ടതാണ്. ''എന്റെ കുടുംബം പാരമ്പര്യം എന്നിവ
വെച്ചുനോക്കുമ്പോൾ ഒരു അടിസ്ഥാന ക്രിസ്തിയവിശ്വാസത്തിൽ അടിയുറച്ച
ജീവിതം ആണ് എനിക്കു എന്റെ മാതാപിതാക്കൾ കോട്ടയത്ത്, നൽകിയത്.
വളരെ സ്ഥായിയായ ഒരു ഒരു സൺ ഡെ സ്കൂൾ റ്റീച്ചറിന്റെ
മാർഗ്ഗദർശത്തിലൂടെ 3 മുതൽ 16 വയസ്സുവരെയുള്ള സമയം, ദൈവത്തോടും,
ദൈവവിശ്വാസത്തോടും ഉള്ള എന്റെ അടിസ്ഥാനം ഉറച്ചു കഴിഞ്ഞിരുന്നു.
കാനഡയിലേക്ക് ഭർത്താവും ഒന്നിച്ചുള്ള ജീവിതം തുടങ്ങിയതിനു ശേഷം ,
റവറെന്റ് ,ഫിലിപ്പ്സ് അച്ചന്റെ നേതൃത്വത്തിൽ കഴിഞ്ഞ 27 വർഷമായി
ബൈബിൾ പഠിത്തത്തിലും അതിലൂടെ , നിത്യജീവിതത്തെ ദൈവത്തിൽ
സമർപ്പിച്ചു ജീവിക്കാനും എനിക്കു സാധിക്കുന്നു. ജീവിതത്തിൽ ബൈബിൾ
പഠനങ്ങളും , അതിന്റെ ശാന്തഗംഭീരമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ
ജീവിതത്തിൽ ഏതുരീതിയിൽ ഉള്ള മനുഷ്യരെയും വേർതിരിച്ചറിയാനുള്ള ഒരു
മനസ്സും ബുദ്ധിയിൽ നമ്മിൽ തീർച്ചയായും തയ്യാറെടുക്കുന്നു. ജീവിതത്തിൽ
ഇത്തരം ഒരു കർക്കശമായ ജീവിതപഠനം എനിക്കായി ദൈവം
കരുതിവെച്ചിരുന്നോ എന്നു തോന്നാറുണ്ട്!!. പുതിയ മതപ്രകാശനങ്ങളും,
ബൈബിൾ പഠനങ്ങളും, ദൈവം ഭൂമിയിൽ ഇതുവരെ അവതരിച്ചില്ല എന്നുവരെ,
ദിവസം പ്രതി ലോകത്തിന് പരിചയപ്പെടുത്തപ്പെടുന്നു.നമുക്ക് ജീവിതവുമായി ഒരു
ബന്ധം ആശയവിനിമയത്തിലൂടെയല്ലാതെ സാധിക്കാത്തതുപോലെ,
ദൈവവുമായുള്ള ദൃഡമായ ഒരു ബന്ധം ദൈവത്തിലൂടെ മാത്രമേ സാധിക്കൂ.
അതിനായി നാം മുട്ടുകുത്തി പ്രാർത്ഥിക്കുക. കുടുംബപരമായി, പള്ളികളായി,
ബൈബിളുമായിട്ടുള്ള നേരിട്ട സംവാദനങ്ങളിലൂടെ ദൈവവുമായി നേരിട്ട്
ഇടപെടുക. അതിലൂടെ ഒരു നേരായ ജവിതശൈലി നമുക്ക് മുന്നിൽ തുറന്നു
വരാനായി , ദൈവത്തിന്റെ പ്രകൃതമായ ജീവിതരീതിയലേക്ക്
നമുക്കോരോരുത്തരായി ഇറങ്ങിത്തിരിക്കാനും സാധിക്കും. പ്രത്യക്ഷമായ
ജിവിതരീതിയിലേക്ക് നാം ഒരോരുത്തരും ഉറ്റുനോക്കാറുണ്ട്, എന്താണ്
ജീവിതത്തിന്റെ ശരി തെറ്റ് എന്നു മനസ്സിലാക്കാനുള്ള വിവേചനബുദ്ധികൊണ്ട്
നമുക്ക് മനസ്സിലാക്കണം , ദൈവത്തെ മനസ്സിലാക്കേണ്ട രീതികളും, ശൈലികളും
ഒന്നൊന്നായി''.