നവാല്‍നിയുടെ മൃതദേഹം അമ്മയ്ക്ക് വിട്ടുകൊടുത്തു

നവാല്‍നിയുടെ മൃതദേഹം അമ്മയ്ക്ക്  വിട്ടുകൊടുത്തു

  പുടിൻ വിമർശകൻ അലക്‌സി നവാല്‍നിയുടെ മൃതദേഹം അമ്മയ്ക്ക് കൈമാറിയതായി അദ്ദേഹത്തിന്റെ വക്താവ്. അദ്ദേഹം മരിച്ച്‌ ഒരാഴ്ചയ്ക്ക് ശേഷം മൃതദേഹം കൈമാറിയതായി വക്താവ് അറിയിച്ചു.

നവാല്‍നിയുടെ മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കണമെന്ന് നിരവധിപ്പേർ ആവശ്യമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വക്താവ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

'അലക്‌സിയുടെ മൃതദേഹം അമ്മയ്ക്ക് കൈമാറി. ഞങ്ങളോടൊപ്പം ഈ ആവശ്യം ഉന്നയിച്ച എല്ലാവർക്കും വളരെയധികം നന്ദി,' നവാല്‍നിയുടെ വക്താവ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. ഫെബ്രുവരി 16-ന് വടക്കൻ സൈബീരിയയിലെ റഷ്യൻ ജയിലില്‍ വെച്ചാണ് അലക്‌സി നവാല്‍നി അന്തരിച്ചത്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ കടുത്ത വിമർശകനായ അലക്സി നവാല്‍നി ഈ ജയിലില്‍ 19 വർഷത്തെ തടവ് അനുഭവിക്കുകയായിരുന്നു.

കഴിഞ്ഞ ഒരാഴ്ചയായി അലക്‌സി നവാല്‍നിയുടെ മൃതദേഹം അദ്ദേഹത്തിന്റെ അമ്മയ്ക്ക് വിട്ടുനല്‍കാൻ റഷ്യൻ അധികൃതർ വിസമ്മതിച്ചിരുന്നു.