പൊലീസ് സ്റ്റേഷനില്‍ അബദ്ധത്തില്‍ വെടിയേറ്റു ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

പൊലീസ് സ്റ്റേഷനില്‍  അബദ്ധത്തില്‍ വെടിയേറ്റു ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു
ത്തര്‍പ്രദേശില്‍ പൊലീസ് സ്റ്റേഷനില്‍ വച്ച്‌ അബദ്ധത്തില്‍ വെടിയേറ്റ സ്ത്രീ മരിച്ചു. യുപിയിലെ അലിഗഢിലാണ് ദാരുണ സംഭവം.
പൊലീസ് സ്‌റ്റേഷനില്‍ വച്ച്‌ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീയാണ് മരണപ്പെട്ടത്. ഡിസംബര്‍ 8 ന് കോട്വാലി പൊലീസ് സ്റ്റേഷനില്‍ വച്ചാണ് സംഭവം നടക്കുന്നത്. പാസ്‌പോര്‍ട്ട് വെരിഫിക്കേഷനുമായി ബന്ധപ്പെട്ട് 52 കാരിയായ ഇസ്രത്ത് നിഗര്‍ ആണ് കോട്വാലി സ്റ്റേഷനില്‍ എത്തിയത്. ഇതേ സമയം
സ്റ്റാഫില്‍ നിന്ന് തോക്ക് പരിശോധിക്കുകയായിരുന്ന എസ്‌ഐ മനോജ് കുമാര്‍ ശര്‍മ്മയില്‍ നിന്ന് ഇസ്രത്തിന്റെ തലയ്ക്കു വെടിയേല്‍ക്കുകയായിരുന്നു.
സാരമായി പരുക്കേറ്റ യുവതിയെ അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയിലെ ജെഎൻ ആശുപത്രിയിലില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.