കുസാറ്റ് ദുരന്തം; രണ്ട് പെണ്‍കുട്ടികളുടെ നില ഗുരുതരമെന്ന് ആരോഗ്യമന്ത്രി

കുസാറ്റ് ദുരന്തം; രണ്ട് പെണ്‍കുട്ടികളുടെ നില ഗുരുതരമെന്ന് ആരോഗ്യമന്ത്രി
കൊച്ചി: കുസാറ്റില്‍ ഫെസ്റ്റിനിടെ നാല് പേര്‍ മരിച്ചത് ശ്വാസം മുട്ടിയാണെന്നാണ് പ്രഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
56 പേരെയാണ് പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ എത്തിച്ചതെന്നും മന്ത്രി പറഞ്ഞു.

കളമശേരി മെഡിക്കല്‍ കോളജില്‍ 32 പേര്‍ വാര്‍ഡിലും മൂന്ന് പേര്‍ ഐസിയുവിലും ചികിത്സയിലുണ്ട്. ആസ്റ്റര്‍ മെഡിസിറ്റിയില്‍ ഐസിയുവില്‍ ചികിത്സയിലുള്ള രണ്ട് പെണ്‍കുട്ടികളുടെ നില ഗുരുതരമായി തുടരുകയാണ്. ചികിത്സയിലുള്ള മറ്റുള്ളവരുടെ ആരോഗ്യനിലയില്‍ കാര്യമായ ആശങ്കയില്ലെന്നും മന്ത്രി വ്യക്തമാക്കി.
കുസാറ്റ് ദുരന്തത്തിൽ സാങ്കേതിക വിദഗ്ധരര്‍ അടങ്ങുന്ന മൂന്നംഗ സമിതി അന്വേഷിക്കുമെന്ന് മന്ത്രി ആര്‍.ബിന്ദു.
പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കും. പരിപാടി നടക്കുന്ന കാര്യം പോലീസിനെ അറിയിക്കാതിരുന്നത് ഗുരുതരമായ വീഴ്ചയാണെന്നും മന്ത്രി പ്രതികരിച്ചു. ടെക് ഫെസ്റ്റ് ഉള്‍പ്പെടെയുള്ള പരിപാടികള്‍ക്ക് മാര്‍ഗരേഖ ഉണ്ടാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.